തൃശൂരിൽ വിദ്യാര്‍ത്ഥിക്ക് മദ്യം നല്കി പീഡിപ്പിച്ച കേസില്‍ ട്യൂഷന് ടീച്ചര്‍ അറസ്റ്റില്‍. കഴിഞ്ഞ കുറെ ദിവസങ്ങളായി പതിനാറുകാരനായ വിദ്യര്‍ത്ഥി മാനസികമായ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യം അധ്യാപകര്‍ കുട്ടിയുടെ രക്ഷിതാക്കളെ അറിയിച്ചതിനെ തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് നടത്തിയ ചര്‍ച്ചക്കൊടുവില്‍ കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കുകയായിരുന്നു. അപ്പോഴാണ് തനിക്ക് നേരിട്ട പീഡനം കുട്ടി വെളിപ്പെടുത്തിയത്.
കൗണ്‍സിലര്‍ ഉടനെ അധ്യാപകരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ ശിശുക്ഷേമ സമിതി ഇടപെടുകയും പൊലീസിന് വിവരങ്ങള്‍ കൈമാറുകയുമായിന്നു. തുടര്‍ന്ന് ട്യൂഷന് ടീച്ചറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ചോദ്യം ചെയ്യലില്‍ കുട്ടി വെളിപ്പെടുത്തിയ കാര്യങ്ങള്‍ ശരിയാണെന്ന് അധ്യാപിക പൊലീസിനോട് തുറന്ന് സമ്മതിച്ചിട്ടുണ്ട്.
ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുകയാണ് ടീച്ചര്‍. മക്കളില്ല. കോവിഡ് കാലത്താണ് ട്യൂഷന് എടുത്ത് തുടങ്ങിയത്. നേരത്തെ ഫിറ്റ്നസ് സെന്ററില്‍ പരിശീലികയായും ജോലി നോക്കിയിരുന്നു. പതിനാറുകാരനെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയമാക്കി. രഹസ്യമൊഴിയും രേഖപ്പെടുത്തി. പോക്സോ നിയമപ്രകാരം അധ്യാപികയെ അറസ്റ്റ് ചെയ്തു. ഇവരെ ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക