കോയമ്പത്തൂർ : കോയമ്പത്തൂർ കാർ സ്ഫോടനത്തിന്റെ സൂത്രധാരൻ ജമേഷ മുബിൻ മരിച്ചത് നെഞ്ചിന്റെ ഇടതുവശത്തു കൂടി തുളഞ്ഞു കയറിയ ആണികളൊന്ന് ഹൃദയത്തിൽ തറച്ച് കയറിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
സ്ഫോടനത്തിന്റെ പ്രഹരശേഷി കൂട്ടാൻ ജമേഷ മുബിൻ സ്ഫോടക വസ്തുക്കളോടൊപ്പം ആണികളും മാർബിൾ കഷ്ണങ്ങളും ഉപയോഗിച്ചിരുന്നു.
കുളത്തൂപ്പുഴയിൽ ജുമാ മസ്ജിദ് ഇമാമിനെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമമെന്ന് പരാതി
സ്ഫോടനത്തിൽ ജമേഷ മുബിന് ദേഹത്തൊട്ടാകെ കടുത്ത പൊള്ളലേറ്റെങ്കിലും ശരീരം ചിന്നിച്ചിതറിയിരുന്നില്ല. 23ന് പുലർച്ചെ 4.03നാണ് കോട്ടമേട് സംഗമേശ്വരർ ക്ഷേത്രത്തിനു മുന്നിൽ കാറിൽ രണ്ടു ചെറിയ സ്ഫോടനങ്ങളും ഒരു വൻ സ്ഫോടനവും നടന്നത്.
ഡ്രൈവറുടെ സീറ്റിൽ നിന്ന് ഏതാനും അടി ദൂരെ ക്ഷേത്രത്തിനു മുന്നിൽ റോഡിലാണ് ജമേഷ മുബിന്റെ മൃതദേഹം കിടന്നിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക