കൊല്ലം:കുളത്തൂപ്പുഴ ചോഴിയക്കോട് ജുമാ മസ്ജിദിലെ ഇമാം സഫീർ സെയിനിയെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമമെന്ന് പരാതി. സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നിനാണ് കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
വിദേശത്ത് പോകുന്നതിനു മുന്‍പ് പ്രാര്‍ഥിക്കണമെന്നാവശ്യപ്പെട്ട് ഇമാമിനെ ഒരു യുവാവ് കൊണ്ടുപോകുമ്പോള്‍ യാത്രാമധ്യേ അപരിചിതരായ നാല് യുവാക്കൾ കാറില്‍ കയറി.
സംശയം തോന്നി ഇമാം കാറില്‍ നിന്നിറങ്ങി. ഇതിനു ശേഷമാണ് കാറിടിച്ചു വീഴ്ത്തിയത്. പന്തികേടു തോന്നിയതിനാലാണ് കാറിൽ നിന്നിറങ്ങിയതെന്ന് ഇമാം പിന്നീട് പ്രതികരിച്ചു.
‘ഞങ്ങൾ പോകുന്ന വഴി എന്നെ കൊണ്ടുപോയ പയ്യന് ഒരു ഫോൺകോൾ വന്നു. അവന്റെ രണ്ടുമൂന്ന് കൂട്ടുകാർ അവിടെ നിൽപ്പുണ്ട്. അവരെ കൂട്ടി വരാമെന്നു പറഞ്ഞു. ജംക്ഷന്റെ മറുവശത്ത് എത്തിയപ്പോൾ അവന്റെ നാലു കൂട്ടുകാർ വന്നു. അവരുടെ രൂപങ്ങൾ കണ്ടപ്പോൾ എനിക്കെന്തോ പന്തികേടു തോന്നി.
കരയിൽ തടവിലുള്ള 15 പേരെയും വിമാനമാർഗം നൈജീരിയയ്ക്കു കൈമാറുമെന്ന ഭയത്തിലാണു ഞങ്ങൾ. കഴിഞ്ഞ ദിവസം വരെ സൗഹൃദപൂർവമാണു ഗിനി അധികൃതർ പെരുമാറിയിരുന്നതെങ്കിലും രണ്ടു ദിവസമായി സ്ഥിതി മാറി’ – സനു
അവരുടെ കയ്യിൽ മൊബൈൽ ഫോണല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, എന്റെ മനസ്സിൽ ഒരു ഭയപ്പാടു തോന്നി. ഞാൻ വരുന്നില്ലെന്നു പറഞ്ഞ് കാറിൽനിന്ന് ഇറങ്ങിയോടി.
ആദ്യം വന്ന പയ്യൻ പ്രാർഥനയ്ക്ക് വരാൻ നിർബന്ധിച്ച് എന്റെ പിന്നാലെ വന്നു. പിന്നെ ഇവിടെയെത്തിയപ്പോൾ ഈ തിട്ടയിലേക്ക് ചാടിക്കയറിയതു മാത്രമേ എനിക്ക് ഓർമയുള്ളൂ’ – ഇമാം വിവരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക