തെന്മല: തമിഴ്നാട് സ്വദേശിയെ കൊലപ്പെടുത്തി ആറ്റിൽ തള്ളിയ കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. കരൂർ റെഡ്യാർപ്പെട്ടി സ്വദേശി കുമാർ (29) ആണ് അറസ്റ്റിലായത്.
കേസിലെ രണ്ടാമത്തെ അറസ്റ്റാണിത്. 4 ദിവസം മുൻപ് വിരുദനഗർ ചെമ്പട്ടി സ്വദേശി അടൈക്കളത്തെ (30) അറസ്റ്റ് ചെയ്തിരുന്നു.
ഒന്നാം പ്രതി ഫൈസലിന് വേണ്ടി അന്വേഷണം ഊർജിതമാക്കി. മാസം 2ന് ആണ് ചെങ്കോട്ട കാലാങ്കര എകെ അപ്പാർട്ട്മെന്റിൽ അൻപഴകനെ(40) ആര്യങ്കാവ് മുരുകൻപാഞ്ചാലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കൊല്ലത്ത് കാറിൽ കടത്തി കൊണ്ടുവന്ന 2.200 കിലോഗ്രാം കഞ്ചാവും 27,500 രൂപയും പിടികൂടി
മരണം കൊലപാതകമെന്ന് തെളിഞ്ഞതോടെ പുനലൂർ ഡിവൈഎസ്പി ബി.വിനോദിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ അന്വേഷണം തുടങ്ങുകയായിരുന്നു.
അൻപഴകന്റെ ഭാര്യയ്ക്ക് ഫൈസൽ എന്നയാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഇവർ തമ്മിൽ വാക്കേറ്റവും അടിപിടിയും ഉണ്ടായി.
ഇതിന്റെ വൈരാഗ്യത്തിൽ ഫൈസൽ വാടക്കൊലയാളികളുടെ സഹായത്തോടെ അൻപഴകനെ കൊലപ്പെടുത്തിയ ശേഷം കാറിൽ ആര്യങ്കാവിൽ എത്തിച്ച് ആറിന്റെ തീരത്ത് തള്ളി എന്നാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക