മുംബൈ: പൗരത്വവുമായി ബന്ധപ്പെട്ടുണ്ടായ പ്രതികരണങ്ങൾ വളരെയേറെ വേദനിപ്പിച്ചുവെന്ന് ബോളിവുഡ് നടൻ അക്ഷയ് കുമാർ.
കനേഡയൻ പൗരത്വം നേടിയതോടെ അക്ഷയ്കുമാറിനെതിരെ വൻവിമർശനം ഉയർന്നിരുന്നു. കനേഡിയൻ കുമാർ എന്നുവരെ അദ്ദേഹത്തെ വിളിച്ചു.
2019ൽ ഇന്ത്യൻ പാസ്പോർട്ടിനായി അപേക്ഷിച്ചെങ്കിലും കോവിഡ് പ്രശ്നങ്ങൾ മൂലം പാസ്പോർട്ട് ലഭിച്ചില്ലെന്ന് അക്ഷയ് കുമാർ പറഞ്ഞു.
കനേഡിയൻ പാസ്പോർട്ടുള്ളതുകൊണ്ട് താൻ ഇന്ത്യക്കാരനല്ലാതാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മാധ്യമം സംഘടിപ്പിച്ച പരിപാടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
‘‘ഞാൻ തികഞ്ഞ ഇന്ത്യക്കാരനാണ്. സിനിമകൾ പരാജയപ്പെടുകയും മറ്റു പല കാരണങ്ങളുണ്ടായതുമാണ് ഒൻപത് വർഷം മുൻപ് കനേഡിയൻ പാസ്പോർട്ട് നേടാനിടയാക്കിയത്.
എന്നാൽ 2019ൽ ഇന്ത്യൻ പാസ്പോർട്ടിനായി അപേക്ഷിച്ചെങ്കിലും കോവിഡ് വന്നതോടെ രണ്ട് വർഷത്തോളം എല്ലാം അടച്ചുപൂട്ടി. ഇതോടെ പാസ്പോട്ട് ലഭിക്കാതെ വന്നു. എന്നാൽ വൈകാതെ ഇന്ത്യൻ പാസ്പോർട്ട് ലഭിക്കും’’.– അക്ഷയ് കുമാർ പറഞ്ഞു.
വീട്ടിൽനിന്ന് സൈക്കിളിൽ കളിക്കാൻ പോകുകയായിരുന്ന വിദ്യാർഥിയെ റോഡരികിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ
മാന്ദ്യത്തെത്തുടർന്ന് 40% വരെ താൻ പ്രതിഫലം കുറച്ചെന്നും അക്ഷയ് കുമാർ പറഞ്ഞു. ഈ വർഷം അക്ഷയ് കുമാറിന്റെ നാല് സിനിമകളാണ് പരാജയപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക