ചിറയിൻകീഴ്: കടയ്ക്കാവൂരിൽ സ്ത്രീകൾക്കുനേരെ അക്രമമഴിച്ചുവിട്ട രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റുചെയ്തു.
അയിരൂർപ്പാറ കാട്ടായിക്കോണം ചന്തവിള വിഷ്ണുഭവനിൽ ചന്തു എന്നു വിളിപ്പേരുള്ള അരുൺകുമാർ(27)നെ പോത്തൻകോട് നിന്നും കടയ്ക്കാവൂർ കീഴാറ്റിങ്ങൽ തിനവിള എ.കെ. നഗറിൽ കട്ടവിളവീട്ടിൽ ഞരമ്പ് എന്നു വിളിക്കുന്ന ബിജു(45)വിനെ കീഴാറ്റിങ്ങൽ നിന്നുമാണു ഒളിവിൽ കഴിയുന്നതിനിടെ കടയ്ക്കാവൂർ എസ്എച്ച്ഒ വി.അജേഷ്, എസ്ഐ എസ്.എസ്.ദീപു, എസ്സിപിഒമാരായ ജ്യോതിഷ്കുമാർ, ഡാനി എസ്.ബാബു,സുജിൽ എന്നിവരടങ്ങുന്ന പൊലീസ് സംഘം പിടികൂടിയത്.
അഞ്ചു വർഷം കഴിഞ്ഞിട്ടും ലൈഫ് പദ്ധതിപ്രകാരം വീടു ലഭിച്ചില്ല, ഗൃഹനാഥൻ കലക്ടറുടെ ചേംബറിനു മുന്നിൽ പെട്രോൾ ഒഴിച്ചു തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു
കീഴാറ്റിങ്ങൽ തിനവിള എ.കെ.നഗറിൽ കാട്ടുവിള വീട്ടിൽ ലീല(43) സഹോദരി ശ്യാമള(46) എന്നിവരെ അക്രമിച്ചു മാരകമായി പരുക്കേൽപ്പിച്ച സംഭവത്തിലാണു അറസ്റ്റ്.
ശ്യാമളയുടെ മകനും പ്രതികളും തമ്മിലുണ്ടായ വാക്കുതർക്കം പറഞ്ഞുതീർക്കുന്നതിനിടെ യുവാക്കൾ ഇരുവരെയും മർദിച്ചു.
സാരമായി പരുക്കേറ്റവരെ സമീപവാസികൾചേർന്നു ആശുപത്രിയിലെത്തിച്ചു. ഇവർ ഇപ്പോഴും ചികിൽസയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക