ആലപ്പുഴ: പുണെയിൽ വച്ച് 2 കോടിയോളം രൂപ തട്ടിയെടുത്തെന്ന കേസിൽ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസിനു നേരെ ബലപ്രയോഗം നടത്തിയ പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ അറസ്റ്റ് ചെയ്തു.
പാതിരപ്പള്ളി പൂങ്കാവ് നെല്ലിപ്പറമ്പിൽ ടോണി തോമസാണ് (45) പുണെയിൽ താമസിക്കുന്ന സ്ത്രീയുടെ പരാതിയിൽ, നാടകീയ രംഗങ്ങൾക്കൊടുവിൽ അറസ്റ്റിലായത്. പുണെയിലെ ചതുശൃംഗി സ്റ്റേഷനിലെ കേസിലാണ് അറസ്റ്റ്.
ടോണി തോമസ് കാറിൽ ആലപ്പുഴ ഡച്ച് സ്ക്വയറിനു സമീപത്തുണ്ടെന്ന വിവരത്തെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് നോർത്ത് എസ്ഐ: എസ്.മനോജിന്റ നേതൃത്വത്തിൽ പൊലീസ് മഫ്തിയിൽ സ്ഥലത്തെത്തി.
ബൈക്കിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ കൈകാണിച്ചിട്ടും കാർ നിർത്തിയില്ല. പിന്നീട് ബൈക്ക് കാറിനു മുന്നിൽ കുറുകെ നിർത്തി പിടികൂടാൻ ശ്രമിച്ചപ്പോൾ ബൈക്ക് ഇടിച്ചിട്ട് കാർ ഓടിച്ചു പോകാൻ പ്രതി ശ്രമിച്ചു.
കാർ തടഞ്ഞെങ്കിലും ടോണി ഡോർ തുറന്നില്ല. തിരിച്ചറിയൽ കാർഡ് കാണിച്ചിട്ടും ഫലമുണ്ടായില്ല. വിവരമറിഞ്ഞെത്തിയ നാട്ടുകാരുടെ സഹായത്തോടെ കാറിന്റെ ചില്ല് തകർത്താണ് ഡോർ തുറന്ന് പ്രതിയെ പുറത്തിറക്കിയത്.
തിരുവനന്തപുരം സബ്റജിസ്ട്രാർ ഓഫിസുകളിൽ വിജിലൻസ് പരിശോധന; വ്യാപകമായി ക്രമക്കേടു കണ്ടെത്തി
കാറിൽ ടോണിയുടെ മാതാപിതാക്കളും മറ്റു ചിലരും ഉണ്ടായിരുന്നു. ഇവർ ടോണിയെ കൊണ്ടുപോകാതിരിക്കാൻ ബലപ്രയോഗം നടത്തിയെന്നു പൊലീസ് പറഞ്ഞു. തുടർന്ന് സ്റ്റേഷനിലേക്ക് നടത്തി കൊണ്ടുപോകുകയായിരുന്നു.
പുണെയിൽ താമസിക്കുന്ന സ്വപ്ന സേതുമാധവനാണ് പരാതിക്കാരി. പുണെയിലെ ക്ലബ്ബിൽ വച്ച് 2017ലാണ് ടോണിയുമായി സൗഹൃദത്തിലായതെന്നും 2018 മുതൽ ഒന്നിച്ചു താമസിക്കുകയായിരുന്നെന്നും സ്വപ്നയുടെ പരാതിയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക