തിരുവനന്തപുരം: സബ്റജിസ്ട്രാർ ഓഫിസുകളിൽ വിജിലൻസ് പരിശോധനയിൽ വ്യാപകമായി ക്രമക്കേടു കണ്ടെത്തി. 76 ഓഫിസുകളിൽ ബുധനാഴ്ച വൈകിട്ടു മുതലാണ് ഓപ്പറേഷൻ പഞ്ചികിരൺ എന്ന പേരിൽ മിന്നൽപരിശോധന തുടങ്ങിയത്.
പിടിച്ചെടുത്ത തുക : തിരുവനന്തപുരം മുരിക്കുംപുഴ സബ് റജിസ്ട്രാർ ഓഫിസറുടെ കംപ്യൂട്ടർ കീപാഡിന്റെ അടിയിൽ നിന്നു 900 രൂപ, മലപ്പുറം വേങ്ങര സബ് റജിസ്ട്രാർ ഓഫിസിൽ ഏജന്റിൽ നിന്നു 30,000 രൂപ, കോഴിക്കോട് ചാത്തമംഗലം സബ് റജിസ്ട്രാർ ഓഫിസിൽ ഏജന്റിൽ നിന്ന് 21,000 രൂപ,
കൈനാട്ടി ദേശീയപാതയിൽ പെട്രോൾ ടാങ്കർ ഡിവൈഡറിൽ കയറി വൻ അപകടം ഒഴിവായി
കാസർകോട് സബ് റജിസ്ട്രാർ ഓഫിസിൽ 2 ഏജന്റിന്റെ കയ്യിൽ നിന്നു 11,300 രൂപ, റാന്നി സബ് റജിസ്ട്രാർ ഓഫിസിൽ നിന്ന് 6,740 രൂപ, എറണാകുളം മട്ടാഞ്ചേരി സബ് റജിസ്ട്രാർ ഓഫിസിൽ നിന്ന് 6240 രൂപയും ഒരു കുപ്പി വിദേശ മദ്യവും, ഫറോക്ക് സബ് റജിസ്ട്രാർ ഓഫിസറുടെ കയ്യിൽ നിന്ന് 23,500 രൂപ, ചാത്തമംഗലം സബ് റജിസ്ട്രാറുടെ പക്കൽ നിന്ന് 5,060 രൂപ, അറ്റൻഡറുടെ പക്കൽ നിന്ന് 1,450 രൂപ, റാന്നി സബ് റജിസ്ട്രാർ ഓഫിസിൽ തറയിൽ ഉപേക്ഷിച്ച നിലയിൽ 2420 രൂപ, ആലപ്പുഴ സബ് റജിസ്ട്രാർ വിജിലൻസ് സംഘത്തെ കണ്ടു പുറത്തേക്കെറിഞ്ഞ 1,000 രൂപ, ക്യാബിനിൽ നിന്നു 4,000 രൂപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക