കൊച്ചി: ആലപ്പുഴ മുഹമ്മ സ്വദേശിനിയും കൊച്ചി ഷിപ്യാഡിലെ ഉദ്യോഗസ്ഥയുമായ ആതിര പ്രകാശിന്റെ ശബ്ദത്തിലെ വിറയൽ മാറുന്നില്ല.
ആതിരയുടെ മകൻ 3 വയസ്സുകാരൻ ഗൗതമാണ് അമ്മയ്ക്കൊപ്പം നടന്നു വരവേ പനമ്പിള്ളി നഗറിലെ മൂടിയും െകെവരിയുമില്ലാത്ത ഓടയിലേക്കു വീണത്. രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ച ഗൗതമും അമ്മയും അവിടെ തുടരുകയാണ്.
അഴുക്കുവെള്ളത്തിൽ മുങ്ങിയതിനാലുള്ള അണുബാധയുടെ സ്ഥിതി വിലയിരുത്താൻ കുഞ്ഞിനെ 24 മണിക്കൂർ കൂടി നിരീക്ഷണത്തിൽ വയ്ക്കാൻ ഡോക്ടർമാർ നിർദേശിച്ചു.
വ്യാഴാഴ്ച സന്ധ്യയ്ക്ക് ഏഴേമുക്കാലോടെയാണ് അപകടം. ആലുവയിൽനിന്നു മെട്രോയിൽ യാത്ര ചെയ്തെത്തി കടവന്ത്രയിലിറങ്ങിയ ശേഷം പെരുമാനൂർ അറ്റ്ലാന്റിസ് ജംക്ഷനിലെ വീട്ടിലേക്കു നടക്കുകയായിരുന്നു ആതിരയും ഗൗതമും. ബന്ധുവും ഒപ്പമുണ്ടായിരുന്നു.
‘കുറെ ദൂരം മകനെ എടുത്തു നടക്കുകയായിരുന്നു. പിന്നെ താഴെയിറക്കി. എന്നോടു ചേർന്നു തന്നെ നടക്കുകയായിരുന്നു അവൻ. ഗ്രന്ഥപ്പുര ലൈബ്രറിക്കു സമീപത്തെ വലിയ ഓടയ്ക്കു സമീപമെത്തിയപ്പോൾ അവൻ വെള്ളത്തിലേക്കു തെറിച്ചു വീഴുകയായിരുന്നു.
നിലവിളിച്ച് ഓടിച്ചെന്നു നോക്കുമ്പോഴേക്കും അവൻ മുങ്ങിപ്പോയിരുന്നു. ഞെട്ടിത്തരിച്ചു പോയെങ്കിലും പെട്ടെന്നു ഓടയിലേക്കു ചാടാനാണു തോന്നിയത്. അവന്റെ ജീവനല്ലാതെ മറ്റൊന്നും അപ്പോൾ മനസ്സിലുണ്ടായിരുന്നില്ല’– ആതിര പറയുന്നു.
കാസർകോട് സ്വദേശിനിയായ മോഡല് ക്രൂരമായ പീഡനത്തിനിരയായി. മോഡലിന്റെ കൂടെയുണ്ടായിരുന്ന യുവതി കാറിൽ കയറാതെ ഒഴിഞ്ഞു മാറി
‘ഞാൻ വല്ലാത്തൊരവസ്ഥയിലാണ്. ഇപ്പോഴും സംസാരിക്കാൻ പോലും പറ്റുന്നില്ല. എന്റെ കൺമുന്നിലാണ് കുഞ്ഞിനെ പെട്ടെന്നു കാണാതായത്. ഒരു നിമിഷം എന്താണു സംഭവിച്ചതെന്നു പോലും മനസ്സിലായില്ല. സമീപത്തെ ഓടയുടെ അടുത്തു ചെന്നു നോക്കുമ്പോഴേക്ക് അവൻ വെള്ളത്തിൽ മുങ്ങിപ്പോയിരുന്നു. നിലവിളിച്ചുകൊണ്ട് ഓടയിലേക്കു തൂങ്ങിയിറങ്ങി.
വെള്ളത്തിൽ മുങ്ങിപ്പോയ അവന്റെ കഴുത്തിൽ കാൽവിരൽ കൊണ്ടു കൊളുത്തിട്ടു വെള്ളത്തിനു മുകളിലേക്കുയർത്തി നിർത്തി. കയ്യും കാലും കുഴഞ്ഞു പോകുമെന്നു തോന്നിയപ്പോഴേക്കും എന്റെ നിലവിളി കേട്ട് ഓടിക്കൂടിയ കുറച്ചു കുട്ടികൾ ഞങ്ങൾ രണ്ടു പേരെയും വലിച്ചു പുറത്തെടുത്തു. തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്’. ആതിര പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക