കൊച്ചി: കാസർകോട് സ്വദേശിനിയായ മോഡല്‍
ക്രൂരമായ പീഡനത്തിനിരയായി. മോഡലിന്റെ കൂടെയുണ്ടായിരുന്ന യുവതി കാറിൽ കയറാതെ ഒഴിഞ്ഞു മാറി.
ബാറിൽ യുവതി ബോധരഹിതയായ ശേഷം മൂന്നു യുവാക്കളും ചേർന്നു കാറിൽ കൊണ്ടുപോകുമ്പോൾ കൂടെയുണ്ടായിരുന്ന രാജസ്ഥാൻ സ്വദേശിനി മനഃപൂർവം ഒഴിഞ്ഞു മാറിയതാണെന്നാണു പൊലീസ് കരുതുന്നത്.
ഇൻഫോ പാർക്ക് പൊലീസിനു ലഭിച്ച പരാതിയിൽ മൊഴി രേഖപ്പെടുത്തിയ ശേഷം സംഭവം നടന്ന സ്ഥലം ഉൾപ്പെട്ട എറണാകുളം സൗത്ത് സ്റ്റേഷനിലേക്കു കേസ് കൈമാറി.
അങ്കണവാടിയിലേക്ക് പോകും വഴി മേപ്പാടിയിൽ അയൽവാസിയുടെ വെട്ടേറ്റ നാലുവയസുകാരൻ മരിച്ചു
നഗരത്തിൽ പലയിടങ്ങളിലായി കറങ്ങിയ കാറിൽ ക്രൂരമായ പീഡനത്തിനിരയാക്കി എന്നാണു യുവതി മൊഴി നൽകിയിട്ടുള്ളത്. തുടർന്നു യുവതിയുടെ കാക്കനാട്ടെ താമസസ്ഥലത്ത് ഇറക്കിവിട്ടു.
രാവിലെ യുവതിയുടെ സുഹൃത്താണു വിവരം പൊലീസിനെ അറിയിച്ചത്. കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ യുവതിയെ പിന്നീട് പൊലീസ് കളമശേരി ഗവ. മെഡിക്കൽ കോളജിലേക്കു മാറ്റി.
പൊലീസ് അന്വേഷണത്തിൽ ബാറിൽ യുവാക്കൾ നൽകിയ വിലാസം തെറ്റാണെന്നു മനസ്സിലായി. തുടർന്നു കൂടെയുണ്ടായിരുന്ന യുവതിയെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണു യുവാക്കളുടെ വിവരങ്ങൾ ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക