യേശുക്രിസ്തുവിന്റെ തിരുപ്പിറവി ആഘോഷിക്കാൻ ക്രൈസ്തവർ ഒരുങ്ങി. മുന്നൊരുക്കവുമായി 25 ദിവസത്തെ നോമ്പാചരണത്തിനും തുടക്കമായിട്ടുണ്ട്. ലോകത്തിന് സ്നേഹത്തിന്റെയും ശാന്തിയുടേയും സന്ദേശവുമായി ബത് ലഹേമിലെ കാലിത്തൊഴുത്തിൽ ഉണ്ണിയേശു പിറന്നതിന്റെ ഓർമ്മയിലാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത്.
മത്സ്യ മാംസാദികൾ വെടിഞ്ഞും ഭക്ഷണത്തിൽ മിതത്വം പാലിച്ചും ആണ് നോമ്പാചരണം തിരുപ്പിറവിയറിഞ്ഞ് ഉണ്ണിയേശുവിനെ കാണാൻ കിഴക്കു നിന്നെത്തിയ രാജാക്കൻമാർക്ക് നക്ഷത്രം വഴികാട്ടിയതിനെ അനുസ്മരിച്ച് വീടുകളിൽ നക്ഷത്ര വിളക്കുകളും തൂക്കും. പുൽക്കൂട്, ക്രിസ്തുമസ് ട്രീ, കേക്കുകൾ, കരോൾ സംഘങ്ങൾ എന്നിവയും ഒരുങ്ങി കഴിഞ്ഞിട്ടുണ്ട്.
കോവിഡ് വ്യാപനംമൂലം രണ്ട് വർഷത്തെ നിയന്ത്രണങ്ങൾക്ക് ശേഷമുള്ള ക്രിസ്തുമസിനെ വരവേൽക്കാൻ വിശ്വാസികൾക്കൊപ്പം വിപണിയും സജീവമായിട്ടുണ്ട്. നക്ഷത്ര വിളക്കുകൾ, പുൽക്കൂട്സെറ്റ്, ക്രിസ്തുമസ് ട്രീ എന്നിവയുടെ വിപുലമായ ശേഖരവും കടകളിൽ എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക