പ്രയാഗ്രാജ്: പൂര്‍വാഞ്ചല്‍ മാഫിയ ഡോണ്‍ മുഖ്താര്‍ അന്‍സാരിക്ക് അലഹബാദ് ഹൈക്കോടതിയില്‍ നിന്ന് വന്‍ തിരിച്ചടി. ഉത്തരേന്ത്യയില്‍ മുഖ്താര്‍ അന്‍സാരിയെ റോബിന് ഹുഡായാണ് കാണുന്നതെന്ന് ചൂണ്ടിക്കാട്ടി ഗുണ്ടാ നിയമത്തില്‍ ജാമ്യം അനുവദിക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചു.
58 കേസുകള്‍ കഴിഞ്ഞിട്ടും മുഖ്താര്‍ അന്‍സാരി ഗുണ്ടയല്ലെങ്കില് ഒരു കുറ്റവാളിയും ഗുണ്ടയല്ലെന്ന് പറഞ്ഞ കോടതി 2014ലെ കേസില്‍ മുഖ്താര്‍ അന്‍സാരിയുടെ ജാമ്യാപേക്ഷയും തള്ളി.
ഗുണ്ടാ നിയമത്തിലെ സെക്ഷന്‍ 3 (ഒന്ന്) പ്രകാരം അസംഗഡ് പോലീസ് സ്റ്റേഷനില്‍ 2014 ല്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ മുഖ്താര്‍ ജാമ്യം ആവശ്യപ്പെട്ടിരുന്നു.
ഹര്ജിക്കാരന് ഗുണ്ടാ സംഘത്തലവനാണെന്നും ഉത്തരേന്ത്യയില്‍ ഇയാളുടെ പ്രതിച്ഛായ റോബിന് ഹുഡിന്റേതാണെന്നും ജസ്റ്റിസ് ദിനേഷ് കുമാര്‍ സിംഗിന്റെ സിംഗിള്‍ ബെഞ്ച് പറഞ്ഞു.
58 കേസുകള്‍ കഴിഞ്ഞിട്ടും ഹരജിക്കാരന് ഗുണ്ടയല്ലെങ്കില്, രാജ്യത്ത് ഒരു കുറ്റവാളിയും കുറ്റവാളിയല്ലെന്ന് പറഞ്ഞാണ് മുഖ്താറിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക