ട്വിറ്റർ ലേലം ഒടുവിൽ അവസാനിച്ചു. ലേലം അവസാനിക്കുമ്പോൾ വില്പന തുകയുടെ വിവരങ്ങളാണ് പുറത്തുവരുന്നത്. ഓൺലൈൻ ലേലം 27 മണിക്കൂർ ആണ് നീണ്ടു നിന്നത്. ഹെറിറ്റേജ് ഗ്ലോബൽ പാർട്ണേഴ്സ് ഇങ്ക് ആയിരുന്നു ലേലം സംഘടിപ്പിച്ചത്. ഫർണിച്ചറുകൾ, ഇലക്ട്രോണിക്സ് തുടങ്ങി അറനൂറിലധികം ഇനങ്ങൾ ലേലത്തിൽ വില്പനയ്ക്ക് വച്ചു.
ആമസോണിൽ നിന്ന് ഇനിയും തൊഴിലാളികൾ കൊഴിഞ്ഞുപോകും; കൂട്ടപിരിച്ചു വിടൽ തുടരുന്നു
ഏറ്റവും കൂടുതൽ വിലയ്ക് വിറ്റുപോയത് ട്വിറ്ററിന്റെ പ്രശസ്തമായ പക്ഷി ലോഗോയുടെ പ്രതിമയായിരുന്നു. 100,000 ഡോളറിന് അതായത് 81,25,000 ഇന്ത്യൻ രൂപയ്ക്കാണ് ഈ പ്രതിമ വിറ്റത്.
ഗൂഗിളിന്റെ ആവശ്യം സുപ്രീംകോടതി തള്ളി; സിസിഐ ഉത്തരവ് സ്റ്റേ ചെയ്യില്ല
ഏറ്റവും ചെലവേറിയ രണ്ടാമത്തെ ഇനം 10 അടിയോളം വരുന്ന നിയോൺ ട്വിറ്റർ ബേർഡ് ഡിസ്പ്ലേ ആയിരുന്നു, അത് 40,000 ഡോളറിന് വിറ്റു. 2022 ഒക്ടോബർ അവസാനത്തോടെ എലോൺ മസ്ക് ട്വിറ്ററിന്റെ നിയന്ത്രണം ഔദ്യോഗികമായി ഏറ്റെടുത്തതു മുതൽ, മൈക്രോ ബ്ലോഗിംഗ് സൈറ്റ് ചെലവ് ചുരുക്കാൻ ശ്രമിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക