പുതിയ പതിപ്പുകൾ ബ്രഹ്മോസ് മിസൈലുകളെ കൂടുതൽ കരുത്തുറ്റതാക്കുമെന്ന ആത്മവിശ്വാസത്തിൽ ഡിആർഡിഒ.
ബ്രഹ്മോസ് 2 എന്ന സൂപ്പർ സോണിക് മിസൈലും ബ്രഹ്മോസ് എൻജി (നെക്സ്റ്റ് ജനറേഷൻ) എന്ന മിസൈലുമാണു വികസിപ്പിച്ചു കൊണ്ടിരിക്കുന്നത്. ബ്രഹ്മോസ് എൻജി ആദ്യം പുറത്തിറങ്ങും.
3 ടൺ ഭാരമുള്ള ബ്രഹ്മോസ് നിലവിൽ സുഖോയ് 30 വിമാനത്തിൽ മാത്രമാണ് ഉപയോഗിക്കുന്നത്. ഒരെണ്ണമേ വഹിക്കാൻ പറ്റൂ. ബ്രഹ്മോസിനെക്കാൾ ഭാരവും വലുപ്പവും കുറവാണ് എൻജിക്ക്. ഒരു സുഖോയ് 30 വിമാനത്തിനു 2 മിസൈൽ വഹിക്കാം.
മിഗ്, തേജസ്സ് വിമാനങ്ങളിലും ഉപയോഗിക്കാം. ശബ്ദത്തെക്കാൾ 3 ഇരട്ടി വരെ വേഗത്തിൽ 290 കിലോമീറ്റർ ദൂരം എൻജി സഞ്ചരിക്കും. ഈ വർഷമോ അടുത്ത വർഷം തുടക്കത്തിലോ ഇതിന്റെ പരീക്ഷണ വിക്ഷേപണം നടത്തിയേക്കാം.
ശബ്ദത്തിന്റെ 5 മടങ്ങ് വേഗത്തിൽ സഞ്ചരിക്കുന്നതാണ് ബ്രഹ്മോസ് 2. 1000 കിലോമീറ്ററാണു ദൂരപരിധി. ലോകത്തിലെതന്നെ ഏറ്റവും വേഗമേറിയ ക്രൂസ് മിസൈലാകും ഇത്.
ഇന്ത്യൻ ഇന്റർനാഷനൽ സയൻസ് ഫെസ്റ്റിവൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങും ഉദ്ഘാടനം ചെയ്തു. 24ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക