തുർക്കിയിൽ ഭൂകമ്പം ഏറ്റവും നാശം വിതച്ചത് ഐഎസ് ഭീകരരുടെ ഇടങ്ങളിൽ. ഐഎസിൽ ചേരാൻ വിദേശികൾ എത്തിക്കൊണ്ടിരുന്ന ‘ഗേറ്റ്വേ’ തകര്‍ന്നു. സിറിയൻ അതിർത്തിയോട് ചേർന്നുള്ള ഗാസിയാൻടെപ്പിലെ കഹ്മനാർമാർഷിൽ സംഭവിച്ച ഭൂചലനം വൻ നാശന്ഷമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഹതായ് പ്രവിശ്യയിലെ കെട്ടിടങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ വിദേശികൾ സിറിയയിലേക്ക് പലായനം ചെയ്യുന്നത് ഈ പ്രദേശങ്ങളിൽ നിന്നുമാണ്. ഈ പ്രദേശത്തെ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഗേറ്റ്വേ അഥവാ പ്രവേശന കവാടം എന്നാണ് അറിയപ്പെടുന്നത്.
തിങ്കളാഴ്ച പുലർച്ചെ തുർക്കിയുടെ തെക്ക് ഭാഗത്ത് സിറിയൻ അതിർത്തിക്കടുത്തുണ്ടായ ശക്തമായ ഭൂചലനത്തിൽ തുർക്കിയിലും സിറിയയിലും ആയിരക്കണക്കിന് ജനങ്ങളാണ് മരണപ്പെട്ടത്. വലിയ കെട്ടിടങ്ങൾ തകർന്നു വീഴുന്ന നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഈ ഭൂകമ്പത്തിൽ തുർക്കിയിൽ മാത്രം ആയിരത്തിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഭൂകമ്പത്തിൽ തുർക്കിയിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ ഇടത്തെ ‘ഗേറ്റ്വേ ഓഫ് ഐസിസ്’ എന്നാണ് പൊതുവേ വിളിക്കപ്പെടുന്നത്. ഈ മേഖലയിലൂടെ ആയിരക്കണക്കിന് വിദേശികൾ ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ സിറിയയിലേക്ക് പോകാറുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സിറിയൻ അതിർത്തിക്കടുത്തുള്ള ഗാസിയാൻടെപ്പിലെ കഹ്മനാർമാർഷിലാണ് ഭൂചലനത്തിന്റെ ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് പ്രദേശത്തെ കെട്ടിടങ്ങൾ തകർന്നു തരിപ്പണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക