ഇസ്താംബൂള്‍: തുര്‍ക്കിയിലും സിറിയയിലും വന്‍ നാശം വിതച്ച് ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെടാന്‍ കാരണമായ വന്‍ ഭൂകമ്പത്തിന് 79 മണിക്കൂറിന് ശേഷം തെക്കന്‍ നഗരമായ അന്റാക്യയില്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രണ്ട് വയസ്സുകാരനെ രക്ഷപ്പെടുത്തി.
തുര്‍ക്കിയിലെ ഹ്യൂമാനിറ്റേറിയന്‍ റിലീഫ് ഫൗണ്ടേഷന്റെ (ഐഎച്ച്എച്ച്) ഫൂട്ടേജില്‍ രക്ഷാപ്രവര്‍ത്തകര്‍ അന്റാക്യയിലെ ഒരു കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും കരയുന്ന കുട്ടിയെ പുറത്തെടുക്കുന്ന ദൃശ്യങ്ങള്‍ കാണാം.
തുര്‍ക്കിയിലെ ഡിസാസ്റ്റര്‍ ആന്‍ഡ് എമര്‍ജന്‍സി മാനേജ്മെന്റ് അതോറിറ്റി (എഎഫ്എഡി)യിലെ ഒരു ജീവനക്കാരന് കുട്ടിയെ എടുത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൈമാറി. സമീപത്തുള്ളവരാണ് രക്ഷാപ്രവര്‍ത്തനം ഫോണില്‍ ചിത്രീകരിച്ചത്.
തെക്കന്‍ തുര്‍ക്കി കേന്ദ്രീകരിച്ചുള്ള ഭൂകമ്പത്തില്‍ ലക്ഷക്കണക്കിന് ആളുകളാണ് ഭവനരഹിതരായത്. മരണസംഖ്യ ഉയര്‍ന്നതോടെ അവശിഷ്ടങ്ങളില്‍ നിന്നും കൂടുതല്‍ ആളുകളെ ജീവനോടെ കണ്ടെത്തുമെന്ന പ്രതീക്ഷകള്‍ മങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക