കേരളം എന്താണെന്നും കർണാടക എന്താണെന്നും എല്ലാവർക്കും അറിയാമെന്ന് പിണറായി വിജയൻ. അമിത് ഷായുടെ പരാമർശത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി .
കേരളത്തെ അവഹേളിച്ചുകൊണ്ടുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക്, ‘കേരളത്തിൽ എന്താണ് അപകടകരമായ സാഹചര്യമെന്ന് അമിത് ഷാ പറയണമെന്നും.
ബി.ജെ.പി. ഭരിക്കുന്ന കർണാടകയിലെ സ്ഥിതി എന്താണെന്ന് എല്ലാവർക്കും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ സ്ഥിതി എല്ലാവർക്കും അറിയാമല്ലോ എന്നായിരുന്നു കർണാടകയിൽ അമിത് ഷാ നടത്തിയ പ്രസംഗം.
‘ന്യൂനപക്ഷവിഭാഗങ്ങളും ക്രിസ്ത്യാനികളും കർണാടകയുടെ ഏതെല്ലാം ഭാഗത്താണ് ഇരകളാകുന്നത്. എന്നാൽ കേരളത്തിൽ അങ്ങനെയാണോ? ഏതെങ്കിലും മതവിഭാഗങ്ങൾക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ? അത്തരം ഒരു സാഹചര്യം സൃഷ്ടിക്കണമെന്നല്ലേ കേന്ദ്ര ആഭ്യന്തര മന്ത്രി പറയേണ്ടത്.
എന്ത് അപകടമാണ് അദ്ദേഹത്തിന് കേരളത്തെക്കുറിച്ച്കാണാൻ കഴിഞ്ഞത്. അധികമൊന്നും പറയാനില്ല എന്നല്ലേ അദ്ദേഹം പറഞ്ഞത്. എന്നാൽ അധികമൊന്ന് പറഞ്ഞു നോക്ക്. എന്താ പറയാനുള്ളത് എന്ന് നോക്കാമല്ലോഎന്നും പിണറായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക