അങ്കാറ: തുര്‍ക്കിയില്‍ ഇന്ത്യയുടെ ഭാഗത്ത് നിന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എന്‍ഡിആര്‍എഫ് സംഘം മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്.
എന്‍ഡിആര്‍എഫ് ന്റെ ലാബ്രഡോര്‍ ഇനത്തിലുള്ള നായ ജൂലിയാണ് 6 വയസ്സുള്ള ബെറനെ നൂര്‍ദാഗിയിലെ അവശിഷ്ടങ്ങളില്‍ നിന്ന് കണ്ടെത്തി രക്ഷിച്ചത്.
അവശിഷ്ടങ്ങള്‍ക്കുള്ളില്‍ ജീവനുണ്ടെന്ന് ജൂലിയാണ് ഞങ്ങളെ അറിയിച്ചതെന്ന് കോണ്‍സ്റ്റബിളും നായയെ കൈകാര്യം ചെയ്യുന്നയാളുമായ കുന്ദന്‍ കുമാര്‍ പറഞ്ഞു. ഇതിനുശേഷം റോമിയോ എന്ന നായയും ഒരു സിഗ്നല്‍ നല്കിയപ്പോള് ഞങ്ങള്‍ അവിടെ പോയി ബെറനെ രക്ഷിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 34,000 കടന്നു. ഭൂകമ്പം ബാധിച്ച സിറിയയ്ക്ക് ആവശ്യമായ സഹായം എത്തിക്കുന്നതില്‍ പരാജയപ്പെട്ടതിനെ ഐക്യരാഷ്ട്രസഭ ഞായറാഴ്ച അപലപിക്കുകയും മരണസംഖ്യ വര്‍ധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക