കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. കാർഡ് ബോർഡ് പെട്ടികൾക്കുള്ളിലും ശരീരത്തിനുള്ളിലുമായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച നിലയിലാണ് സ്വർണം പിടികൂടിയത്. ഒന്നേ കാൽ കോടി രൂപ വില മതിക്കുന്ന 2.2 കിലോഗ്രാമോളം സ്വർണമാണ് മൂന്നു വ്യത്യസ്ത കേസുകളിലായി കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്.
സിജിയും, ലയജയും പുതുജീവിതത്തിലേക്ക്; വിവാഹ സമ്മാനവുമായി ഓടിയെത്തി കുഞ്ഞുസുഹൃത്തുക്കൾ
പാലക്കാട് കൂടല്ലൂർ സ്വദേശിയായ ട്ടിപ്പാറ സൈദലവിയുടെ മകൻ ഷർഫുദീനിൽ (42) നിന്നും 1015 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതം അടങ്ങിയ നാല് ക്യാപ്സ്യൂളുകളും ജിദ്ദയിൽ നിന്നും വന്ന മലപ്പുറം നിലമ്പൂർ സ്വദേശിയായ തോണ്ടിപ്പുറം ഹുസൈൻ മകൻ നിഷാജിൽ (33) നിന്നും 1062 ഗ്രാം സ്വർണ മിശ്രിതം അടങ്ങിയ നാല് ക്യാപ്സ്യൂളുകളുമാണ് കണ്ടെത്തിയത്.
ലോഗോയിൽ മാറ്റം വരുത്തി നോക്കിയ; മാറ്റം 60 വർഷത്തിനിടയിൽ ആദ്യമായി
സ്വർണ്ണമിശ്രിതം വേർതിരിച്ചെടുത്ത ശേഷം നിഷാജിന്റെയും ഷർഫുദീനിന്റെയും അറസ്റ്റും മറ്റു തുടർ നടപടികളും സ്വീകരിക്കും. അതേസമയം, കാസർഗോഡ് എരുത്തുംകടവ് സ്വദേശിയായ പുറത്തേകണ്ടം അബൂബേക്കർ അബ്ദുള്ള മകൻ മുഹമ്മദ് അഷറഫ് (29) കൊണ്ടുവന്ന ബാഗേജ് പരിശോധിച്ചപ്പോൾ പെട്ടികളിൽ അതിവിദഗദ്ധമായി സ്വർണ്ണമിശ്രിതം തേച്ചുപിടിപ്പിച്ചിട്ടുണ്ടെന്നു കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക