ബ്രഹ്മപുരം തീപിടിത്തത്തിൽ സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി കേന്ദ്രം രംഗത്ത്. തീപിടിത്തത്തെ തുടർന്നുള്ള ഗുരുതര സാഹചര്യം കണക്കിലെടുത്ത് കൊച്ചിയിലേക്ക് ഡോക്ടർമാരുടെ വിദഗ്ധ സംഘത്തെ അയയ്ക്കാമെന്ന് അറിയിച്ചിട്ടും സംസ്ഥാന സർക്കാർ മറുപടി നൽകിയില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പ്രതികരിച്ചു.
മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ജെബി മേത്തർ എം.പിയാണ് ഇക്കാര്യം അറിയിച്ചത്. കൊച്ചിയിൽ മാലിന്യം കത്തിയതിനെ തുടർന്നുണ്ടായ പുക നിലനിൽക്കുന്ന സാഹചര്യത്തിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് കേരളത്തിൽ നിന്നുള്ള എം.പിമാരും കേന്ദ്രമന്ത്രി വി. മുരളീധരനും കേന്ദ്ര ആരോഗ്യമന്ത്രിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദഗ്ദ്ധ സംഘത്തെ അയയ്ക്കാൻ തയ്യാറാണെന്ന് കേന്ദ്രം സംസ്ഥാന സർക്കാരിനെ അറിയിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ അനുകൂല നിലപാടൊന്നും സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്ന് മൻസുഖ് മാണ്ഡവ്യ വ്യക്തമാക്കി, ബ്രഹ്മപുരം വിഷയം പൂർണമായും മറച്ചുവയ്ക്കുന്നതിന് വേണ്ടിയാണ് സർക്കാർ കേന്ദ്രത്തിന്റെ സഹായം തേടാതിരുന്നതെന്നും ജെബി മേത്തർ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക