മുഴുവൻസമയവും ഫയർ വാച്ചർമാരെ ബ്രഹ്മപുരത്ത് നിയോഗിക്കാൻ എംപവേഡ് കമ്മിറ്റി തീരുമാനം. മുഴുവൻ പ്രദേശവും ഫയർ വാച്ചർമാരുടെ നിരീക്ഷണത്തിലായിരിക്കും.
സ്ഥലത്ത് പൊലീസിന്റെ പട്രോളിങ് ശക്തമാക്കാനും എംപവേഡ് കമ്മിറ്റിയുടെ ആദ്യയോഗം തീരുമാനിച്ചു. കോർപറേഷനാണ് ഫയർ വാച്ചേഴ്സിനെ നിയോഗിക്കാനുള്ള ചുമതല.
ജനങ്ങളുടെ ആശങ്കയകറ്റാൻ 17ന് മാലിന്യസംസ്കരണം, ആരോഗ്യസംരക്ഷണം, പരിസ്ഥിതി എന്നീ വിഷയങ്ങളിൽ വിദഗ്ധരുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തുമെന്ന് യോഗത്തിൽ അധ്യക്ഷനായ കലക്ടർ എൻ എസ് കെ ഉമേഷ് പറഞ്ഞു.
ഭാവിയിൽ തീപിടിത്തം ഉണ്ടാകാതിരിക്കാൻ എല്ലാ കരുതൽനടപടികളും എംപവേഡ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ നിർവഹിക്കും.
സമയബന്ധിതമായി നടപടികൾ പൂർത്തിയാക്കാൻ കർശനനിരീക്ഷണം നടത്തും. മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് വിൻഡ്രോ കമ്പോസ്റ്റ് പ്ലാന്റ് അടക്കം നിലവിലുള്ള പദ്ധതികൾ ആറു മാസത്തിനകം പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്നും കളക്ടർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക