2011ൽ നന്ദനം എന്ന മലയാള സിനിമയുടെ തമിഴ് പതിപ്പായ ‘സീഡൻ’ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദൻവെള്ളിത്തിരയിലേക്ക് ചുവടുവെച്ചത്. ശേഷം ‘ബോംബെ മാർച്ച് 12’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തി. 2012ൽ പുറത്തിറങ്ങിയ ‘മല്ലു സിങ്ങി’ലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു.
ഇപ്പോൾ ഇതാ സിനിമ നടൻ ആവുക എന്ന തന്റെ സ്വപ്നത്തിലേക്കെത്തുക എളുപ്പമായിരുന്നില്ല എന്ന് തുറന്നു പറയുകയാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വിഡിയോയിലൂടെ താരം. 2008ൽ നടന്ന ഒരു ഓഡിഷന്റെ ഗ്രാൻഡ്ഫിനാലെയിൽ പങ്കെടുത്ത തന്റെ വിഡിയോ ഏറെ ധൈര്യം സംഭരിച്ചാണ് പങ്കുവെയ്ക്കുന്നതെന്നും ഈ വിഡിയോ തനിക്ക് വളരെ പ്രത്യേകത നിറഞ്ഞതാണെന്നും താരം കുറിച്ചു. അന്ന് നഷ്ടമായ അവസരത്തെ ഓർത്തു താൻ ഹൃദയം പൊട്ടി കരഞ്ഞുവെന്നും ഇന്ന് ഞാൻ എന്റെ സ്വപ്നങ്ങളെ നേടി എടുത്തുവെന്നും ഉണ്ണി കൂട്ടിച്ചേർത്തു.
അന്ന് ആ അവസരം നഷ്ടമായപ്പോൾ ചേർത്ത് നിർത്തുവാനും നീ നിന്റെ സ്വപ്നങ്ങളിലേക്ക് എത്തിച്ചേരുമെന്നും പറയാൻ ഒരാൾ ഉണ്ടായിരുന്നുവെങ്കിൽ തനിക്ക് അത്രത്തോളം കരയേണ്ടി വരില്ലായിരുന്നു. ജീവിതം ഒരു ചെറുദൂര ഓട്ടമത്സരം അല്ല മറിച്ചു ഒരു മാരത്തോൺ ആണെന്ന തിരിച്ചറിവ് തനിക്ക് ഇന്നുണ്ടെന്നും ഉണ്ണിമുകുന്ദൻ പറയുന്നു. വീണ്ടും സിനിമയിലൂടെ കണ്ടുമുട്ടാം എന്ന പ്രതീക്ഷയോടെ താരം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നു.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക