ഇനി മുതൽ ലൈസൻസും സ്മാർട്ട് ആകും. തിരുവനന്തപുരം, കുടപ്പനക്കുന്ന്, കോഴിക്കോട്, വയനാട് ഓഫീസുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ പുത്തൻ സംവിധാനം സംസ്ഥാനത്താകെ വ്യാപിപ്പിക്കുവാനാണ് പുതിയ തീരുമാനം.
നിലവിലെ പ്ലാസ്റ്റിക് ലാമിനേറ്റഡ് ലൈസൻസിന് പകരം എ.ടി.എം കാർഡു പോലെ ആളുകളുടെ പഴ്സിനുള്ളിൽ ഒതുങ്ങുന്നതാണ് സ്മാർട്ട് ലൈസൻസ്.
ചിപ് ഉള്ളതും ഇല്ലാത്തതുമായ രണ്ടിനം കാർഡുകൾക്കാണ് കേന്ദ്രം നിർദേശം നൽകിയിരിക്കുന്നത്. പി.വി.സി പെറ്റ് ജി കാർഡിൽ മൈക്രോചിപ് ഒഴിവാക്കിയിട്ടുണ്ട്. കാർഡുകളിൽ ചിപ് റീഡർ ഉപയോഗിച്ച് കാർഡിലെ വിവരങ്ങൾ ശേഖരിക്കുവാൻ സാധിക്കുമെന്നതാണ് പ്രത്യേകത.
കേന്ദ്ര ഉപരിതലഗതാഗതമന്ത്രാലയം നിർദേശിക്കുന്ന മാനദണ്ഡപ്രകാരമാണ് ലൈസൻസ് തയ്യാറാക്കിയത്. ഇതേ മാതൃകയിൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കുന്നതും പരിഗണനയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക