മലപ്പുറം ജില്ലയിൽ കഴിഞ്ഞ മാസം 279 റോഡപകടങ്ങളിൽ മരിച്ചത് 36 പേർ. നടപടികൾ കർശനമാക്കി മോട്ടോർ വാഹന വകുപ്പ്. മാത്രമല്ല, ഗുരുതര നിയമലംഘനം നടത്തിയ 17 പേരുടെ ലൈസൻസ് റദ്ദാക്കാൻ ശിപാർശ നൽകി. പരിശോധനയിൽ 5120 നിയമലംഘനങ്ങൾ കണ്ടെത്തി.
3,046 പേർക്കെതിരെ കേസടുത്തു.ഹെൽമറ്റ് ധരിക്കാത്തവർ – 2314, മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനമോടിച്ചവർ – 25, ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചത് – 116, ഇൻഷുറൻസ് ഇല്ലാത്തത് – 648, സൈലൻസറിൽ രൂപമാറ്റം വരുത്തിയത് – 84, മൂന്നുപേരെ കയറ്റിയുള്ള ഇരുചക്ര വാഹന യാത്ര – 150, ഫിറ്റ്നസ് ഇല്ലാത്ത വാഹനങ്ങൾ – 101, ടാക്സ് അടക്കാത്തത് – 115, രജിസ്ട്രേഷൻ നമ്പർ ഫാൻസി രൂപത്തിലാക്കിയത് – 71 തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെടുത്തത്.
അനിലിനെ സ്ഥാനാർത്ഥിയാക്കാൻ ബിജെപി ആലോചന ; സാധ്യതയുള്ള ലോക്സഭാ മണ്ഡലങ്ങൾ ഇതാണ്
ഇരുചക്ര വാഹനങ്ങളിൽ പിറകിൽ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവർക്കെതിരെയും കർശന നടപടി സ്വീകരിച്ചതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. 2022ൽ ജില്ലയിൽ നടന്ന വാഹനാപകടങ്ങളിൽ ഇരുചക്ര വാഹനത്തിൽ പിൻസീറ്റ് യാത്രക്കാരായ 50 ഓളം പേർ മരണപ്പെട്ടതായും ഇതിൽ തലക്ക് ഗുരുതര പരിക്കേറ്റവരാണ് ഭൂരിഭാഗമെന്നും അധികൃതർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക