സംസ്ഥാനത്തെ ക്വാറി, ക്രഷർ ഉടമകൾ അനിശ്ചിതകാല സമരം നടത്തുമെന്ന് ക്വാറി – ക്രഷർ കോ-ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ. ക്വാറി മേഖലയെ തകർക്കുന്ന സർക്കാർ നീക്കങ്ങൾക്കെതിരെ 17 മുതൽ സമരം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഏപ്രിൽ ഒന്നു മുതൽ കരിങ്കൽ ഉൽപ്പന്നങ്ങൾക്ക് റോയൽറ്റിയും, ഡീലേഴ്സ്, ലൈസൻസ് ഫീസുകളും സർക്കാർ വർധിപ്പിച്ചിട്ടുണ്ട്.
ബ്ലെസിയേക്കാൾ വലിയ ത്യാഗം ഞാൻ ചെയ്തിട്ടില്ല ; പൃഥ്വിരാജ്
കരിങ്കൽ ഉത്പന്നങ്ങളുടെ വില വർധനവിന് ഇടയാക്കുന്ന സർക്കാരിന്റെ പുതിയ നിയമ ഭേദഗതി പിൻവലിക്കുക, ദൂരപരിധി കേസിൽ സർക്കാർ നടപടി സ്വീകരിക്കുക, റവന്യൂ ക്വാറി വിഷയം പരിഹരിക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചുക്കൊണ്ടാണ് സമരം നടത്തുന്നത്. അതേസമയം, ഉത്പന്നങ്ങൾക്ക് വില വര്‍ധിപ്പിക്കുകയല്ലാതെ രക്ഷയില്ലാത്ത അവസ്ഥയിലാണ് മേഖലയുള്ളത്.
കളഞ്ഞു കിട്ടിയ തുക ഉടമയ്ക്ക് തിരികെ നൽകി ശുചീകരണ തൊഴിലാളികൾ
സംസ്ഥാനത്തെ ക്വാറികളെ തകർക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് കോ-ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക