സംവിധായകൻ ബ്ലെസി 2008-ൽ ആരംഭിച്ച ‘ആടുജീവിത’ത്തിന്റെ യാത്ര അവസാന ഘട്ടത്തോടടുക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമയിലെ ദൃശ്യങ്ങൾ ആഗോളതലത്തിൽ പ്രതീക്ഷ നൽകുന്നതാണ്. നാല് വർഷമായി സിനിമയ്ക്ക് വേണ്ടി ശാരീരകമായി മാറ്റങ്ങൾ വരുത്തുന്നതിനോടൊപ്പം തന്നെ നിരവധി സിനിമകളാണ് നടനായും സംവിധായകനായും പൃഥ്വിരാജിന് ഒഴിവാക്കേണ്ടി വന്നത്. എന്നാൽ ബ്ലെസിയോട് താരതമ്യം ചെയ്യുമ്പോൾ താൻ സിനിമയ്ക്ക് വേണ്ടി ചെയ്ത ത്യാഗങ്ങൾ ഒന്നുമല്ല എന്ന് പറയുകയാണ് പൃഥ്വിരാജ്.
നാല് വർഷമായി എല്ലാം പ്ലാൻ ചെയ്യുന്നത് ആ സമയം ആടുജീവിതത്തിന് മാറ്റിവെച്ചുകൊണ്ടാണ് എന്നും അക്കാരണം കൊണ്ട് ഇതരഭാഷ സിനിമകളടക്കം നിരവധി സിനിമകളിൽ നിന്ന് പിന്മാറേണ്ടി വന്നെന്നും താരം പറയുന്നു. 2008ലും ഇപ്പോഴും ബ്ലസി മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ്. അദ്ദേഹത്തിന്റെ കരിയറിന്റെ പീക്കായിരുന്നു ഈ 14 വർഷക്കാലം. എന്നിട്ടും ഈ ഒരൊറ്റ സിനിമയ്ക്ക് വേണ്ടി അദ്ദേഹം അത് മാറ്റിവെച്ചുവെന്ന് പൃഥ്വിരാജ് പറയുന്നു.
എന്റെ കഴിഞ്ഞ കുറച്ച് വർഷത്തെ ജീവിതം ഡിസൈൻ ചെയ്യപ്പെടുന്നത് ‘ആടുജീവിതം’ കാരണമാണ്. ആടുജീവിതം വർഷത്തിന്റെ ഒരു സമയം മാത്രമേ ചിത്രീകരിക്കാൻ പറ്റുകയുള്ളു, കാരണം മരുഭൂമിയിലെ കാലാവസ്ഥ അനുസരിച്ചാണത്. അതുകൊണ്ടുതന്നെ എല്ലാവർഷവും ആ സമയമാകുന്നതിന് കുറിച്ച് മാസങ്ങൾ മുൻപേ ഞാൻ താടി വളർത്തിത്തുടങ്ങും, തടി കുറച്ച് തുടങ്ങും. എന്നോട് ആളുകൾ ചോദിക്കാറുണ്ട് കഴിഞ്ഞ കുറച്ച് നാളുകളായി എന്താണ് താടിവെച്ചഭിനയിക്കുന്നത് എന്ന്. എനിക്ക് കൃത്യമായ ടൈം ഗ്യാപ് നോക്കി മാത്രമേ താടിയെടുക്കാൻ കഴിയുള്ളു.
2018 മുതൽ കഴിഞ്ഞ നാല് വർഷമായി എല്ലാം പ്ലാൻ ചെയ്യുന്നത് ആ സമയം ആടുജീവിതത്തിന് മാറ്റിവെച്ചുകൊണ്ടാണ്. അതുകൊണ്ട് തന്നെ ഒരുപാട് ഇതരഭാഷ സിനിമകൾ നടനായും സംവിധായകനായും ചെയ്യാനാകാതെ വന്നിട്ടുണ്ട്. ഇത് പറയുമ്പോൾ ഞാൻ വലിയ ത്യാഗം ചെയ്തതായി തോന്നും. എന്നാൽ 2008-ലാണ് ബ്ലെസി എന്നോട് ഈ സിനിമ സംസാരിക്കുന്നത്. അതിന് ശേഷം അദ്ദേഹം ‘കളിമണ്ണ്’ സിനിമ മാത്രമാണ് ചെയ്തത്.
ശ്വേതയുടെ പ്രഗ്നൻസി കാരണം ആ സമയത്തേ ചിത്രീകരിക്കാൻ കഴിയൂ എന്നുള്ളതുകൊണ്ട് മാത്രമാണ് അത്. 2008ലും ഇപ്പോഴും ബ്ലെസി മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ്. അദ്ദേഹത്തിന്റെ കരിയറിന്റെ പീക്കായിരുന്നു ഈ 14 വർഷക്കാലം. എന്നിട്ടും ഈ ഒരൊറ്റ സിനിമയ്ക്ക് വേണ്ടി അദ്ദേഹം അത് മാറ്റിവെച്ചു. അതവെച്ച് താരതമ്യം ചെയ്യുമ്പോൾ എന്റെ ത്യാഗം ഒന്നുമല്ലെന്ന് താരം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക