കൊച്ചിയിലുള്ള പ്രത്യേക കോടതിയിലാണ് ലൈഫ് മിഷൻ കേസിൽ അന്തിമ റിപ്പോർട്ട് എൻഫോഴ്സ്മെന്റ് സമർപ്പിച്ചത്. നിലവിലിപ്പോൾ റിമാൻഡിലാണ് ശിവശങ്കർ. ലൈഫ് മിഷൻ കോഴക്കേസിൽ ശിവശങ്കറിന്റെ ജാമ്യ ഹർജി ഹൈക്കോടതി നേരത്തെ തന്നെ തള്ളിയിരുന്നു.
കോഴക്കേസിൽ പ്രധാന ആസൂത്രകൻ ശിവശങ്കർ തന്നെയാണ് എന്നാണ് എൻഫോഴ്സ്മെന്റിന്റെ ആരോപണം.
മലയാളികൾക്ക് വിഷു ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
ഹൈക്കോടതി ജാമ്യ ഹർജി തള്ളിയതോടെ നിലവിൽ എറണാകുളം കാക്കനാട് ജയിലിലാണ് ശിവശങ്കർ കഴിയുന്നത്. കോഴക്കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി 15നാണ് ശിവശങ്കർ അറസ്റ്റിലാവുന്നത്. മൂന്നു ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് നടന്നത്.
ലോക്കറിൽ നിന്ന് ലഭിച്ച ഒരു കോടി രൂപ ലൈഫ് മിഷൻ ഇടപാടിൽ ശിവശങ്കറിന് ലഭിച്ചതാണെന്നാണ് വിലയിരുത്തുന്നത്. എന്നാൽ ഇക്കാര്യം ശിവശങ്കർ നിഷേധിക്കുകയാണുണ്ടായത്. ഇനി ജാമ്യം ആവശ്യപ്പെട്ടുക്കൊണ്ട് ശിവശങ്കർ സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക