ട്രെയിൻ തീവെപ്പ് കേസിൽ കഴിഞ്ഞദിവസം അഞ്ചു പേരെയാണ് ചോദ്യം ചെയ്തത്. അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കുവാനാണ് തീരുമാനം. ഷാറൂഖ് സെയ്ഫിക്ക് ട്രെയിനിനകത്ത് സഹായം കിട്ടി എന്ന സംശയം ബലപ്പെടുകയാണ്.
കഴിഞ്ഞദിവസം അഞ്ചു പേരെ ചോദ്യം ചെയ്തെങ്കിലും മൂന്നുപേർക്ക് കൂടി ചോദ്യം ചെയ്യലിന് നോട്ടീസ് അയക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ഷാറൂഖ് സെയ്ഫിയുടെ തിരിച്ചറിയൽ പരേഡ് കഴിഞ്ഞദിവസം നടത്തിയിരുന്നു. സാക്ഷികളെ ഉൾപ്പെടെ കോഴിക്കോട് പോലീസ് ക്യാമ്പിൽ എത്തിച്ചാണ് തിരിച്ചറിയൽ പരേഡ് നടത്തിയത്.
ആക്രമണ സമയത്ത് ഇയാൾ ധരിച്ചിരുന്നത് ചുവന്ന ഷർട്ട് ആയിരുന്നുവെന്നും കണ്ണൂരിൽ വന്നിറങ്ങുമ്പോൾ ഇയാളുടെ വസ്ത്രം മറ്റൊന്നായിരുന്നു എന്നുമാണ് അന്വേഷണസംഘം കണ്ടെത്തിയത്. അതേസമയം ഹരിയാനയിലും നോയിഡയിലും കേരള പോലീസ് സംഘം പരിശോധന നടത്തിയിട്ടുണ്ട് ഷാരൂഖിന്റെ ഓൺലൈൻ ബന്ധങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക