എല്ലാ പിഴയും ഒഴിവാക്കിയിട്ടില്ലെന്നും എസ്എംഎസ് വരികയാണെങ്കിൽ ഫൈൻ അടയ്ക്കണമെന്നും അറിയിപ്പ്. കാമറകളിൽ നിന്നുള്ള ഇ-ചെലാൻ കേസുകളിലും പൊലീസ് ഉദ്യോഗസ്ഥരും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും തയ്യാറാക്കുന്ന ഇ-ചെലാൻ കേസുകളിലും രേഖപ്പെടുത്തിയ പിഴ ഒഴിവാക്കിയിട്ടില്ല. ഈ പിഴ വാഹനത്തിന്റെ ഉടമ തന്നെ അടയ്ക്കേണ്ടതാണ്.
ചൂടിനൊപ്പം വൈദ്യുതി ഉപയോഗവും കൂടി; സംസ്ഥാനത്ത് അര മണിക്കൂർ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ്
സേഫ് കേരള പദ്ധതിയോട് അനുബന്ധിച്ച് സ്ഥാപിച്ചിട്ടുള്ള ഡിജിറ്റൽ എൻഫോഴ്സ്മെന്റ് ക്യാമറകളിൽ കണ്ടെത്തുന്ന നിയമലംഘനങ്ങളുടെ പിഴയാണ് മേയ് 19 വരെ ഒഴിവാക്കുകയെന്നാണ് അറിയിപ്പിൽ വ്യക്തമാക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകളിൽ കണ്ടെത്തുന്ന നിയമലംഘനങ്ങളുടെ പിഴ മാത്രമാണ് ഒരു മാസത്തേക്ക് സർക്കാർ ഒഴിവാക്കുന്നത്. ഇത്തരം കേസുകളിൽ വാഹന ഉടമകൾക്ക് വാണിംഗ് മെമ്മോ തപാലിൽ ലഭ്യമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക