മാമുക്കോയയുടെ മരണാന്തര ചടങ്ങുകളില്‍ താരങ്ങളിൽ പലരും പങ്കെടുത്തില്ലെന്നത് വലിയ വിവാദത്തിന് തിരി കൊളുത്തിയിരുന്നു. എന്നാൽ വിവാദത്തിൽ മാമുക്കോയയുടെ മകൻ സ്വീകരിച്ച നിലപാട് സംസ്കാര സമ്പന്നമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിപ്രതികരിച്ചു .
ആരൊക്കെ ചടങ്ങിന് വരണമെന്ന് നിർബന്ധം പിടിക്കാൻ സാധിക്കില്ല. മരണം ഉണ്ടാവുമ്പോൾ വരണമോ എന്നത് അവരവർ തീരുമാനിക്കേണ്ട കാര്യമാണെന്നും മാമുക്കോയ തികഞ്ഞ മതേതര വാദിയായ നടനാണെന്നും മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.
താരങ്ങളിൽ പലരും മരണാന്തര ചടങ്ങുകളില്‍ വരാത്തതില്‍ പരാതിയില്ലെന്നായിരുന്നു മാമുക്കോയയുടെ മക്കളുടെ പ്രതികരണം. ” ഇപ്പോൾ വിദേശത്തുള്ള മോഹന്‍ലാലും മമ്മൂട്ടിയും ഫോണിൽ വിളിച്ച് വരാൻ കഴിയാത്ത സാഹചര്യം അറിയിച്ചിരുന്നു. സംസ്ഥാനത്തിന് പുറത്തുള്ള ദീലിപ് ഉൾപ്പടെയുള്ള താരങ്ങളും വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചിരുന്നു. ഷൂട്ടും മറ്റ് പ്രധാന പരിപാടികളും മുടക്കി ചടങ്ങുകള്‍ക്ക് പോകുന്നതിനോട് ഉപ്പയ്ക്കും താല്പര്യമുണ്ടായിരുന്നില്ല എന്നും അവർ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക