അഭിപ്രായപ്രകടനത്തിന്റെ പേരിൽ വേട്ടയാടപ്പെട്ടപ്പോഴും നിലപാടിൽ ഉറച്ചുനിന്ന ജോൺ ബ്രിട്ടാസ് എംപി മലയാളികൾക്ക് അഭിമാനമാണെന്നും സ്ഥാനമാനങ്ങൾക്കുവേണ്ടി നിലപാടെടുക്കുന്ന പി ടി ഉഷയെ ഓർത്ത് മലയാളിയെന്നനിലയിൽ ലജ്ജിക്കുന്നുവെന്നും സാഹിത്യകാരൻ ടി.പത്മനാഭൻ .
തളിപ്പറമ്പ് മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി ‘ടേണിങ് പോയിന്റ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണഘടന അനുവദിച്ച അഭിപ്രായസ്വാതന്ത്ര്യം ഇന്ത്യ ഭരിക്കുന്ന പാർടി ഇല്ലാതാക്കുകയാണ്. അഭിപ്രായപ്രകടനത്തിന്റെ പേരിൽ ബ്രിട്ടാസിനെതിരെ രാജ്യസഭ അധ്യക്ഷൻ നോട്ടീസ് അയച്ചപ്പോൾ, തുടർന്നും അഭിപ്രായപ്രകടനം നടത്തുമെന്നാണ് ബ്രിട്ടാസ് പ്രതികരിച്ചത്. ഈ ഉറച്ച നിലപാടിൽ അഭിമാനമുണ്ട്.
ഡൽഹിയിലെ ജന്തർ മന്തറിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്കെതിരെ സംസാരിച്ച പി ടി ഉഷ ഇപ്പോൾ നിവൃത്തിയില്ലാതെ അവരെ കാണാൻ പോയി. ഉഷയ്ക്ക് പല മേഖലകളിൽനിന്ന് ഗുണം കിട്ടിയിട്ടുണ്ട്. ഇനിയും കിട്ടും. അതിനാൽ അതിനപ്പുറവും അവർ പറയും. നാം അഭിമാനത്തോടെ ഓർക്കുന്ന ഗാന്ധിജിയും നെഹ്റുവും മൗലാനാ അബ്ദുൾകലാം ആസാദും പാഠപുസ്തകങ്ങളിൽനിന്ന് പുറത്താകും. ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തവും ഉണ്ടാകില്ലെന്നും ടി പത്മനാഭൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക