രാജസ്ഥാനിലെ മുകുന്ദ്ര ഹില്‍സ് ടൈഗര്‍ റിസര്‍വില്‍ (എംഎച്ച്ടിആര്) ചികിത്സയ്ക്കിടെ കടുത്ത മലബന്ധം ബാധിച്ച ഒമ്പത് വയസ്സുള്ള പൂര്‍ണ ഗര്‍ഭിണിയായ കടുവ ചത്തു. അധികൃതർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. MT-4 എന്നറിയപ്പെടുന്ന കടുവ പൂര്‍ണ ഗര്‍ഭിണിയായ കടുവയാണ് ചത്തത്.
റിസര്‍വിലെ ഒരേയൊരു വലിയ പെണ്‍കടുവയായിരുന്നു ഇത്. ഏപ്രില്‍ 27 ന് റിസര്‍വില്‍ കടുവ ആരോഗ്യകരമായ ജീവിതം നയിക്കുന്നതായി ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാൽ ഏപ്രില്‍ 29 ന് വേദനകൊണ്ട് പുളയുന്ന നിലയില്‍ കടുവയെ കണ്ടെത്തി. തുടര്‍ന്ന് രണ്‍തംബോര്‍, കോട്ട എന്നിവിടങ്ങളില്‍ നിന്നുള്ള മൃഗഡോക്ടര്‍മാരുടെ സംഘം ഏപ്രില്‍ 30 ന് പകല്‍ മുഴുവന്‍ കടുവയെ നിരീക്ഷിച്ചപ്പോള്‍ കോളിക്കിലും കുടലിലും കടുത്ത മലബന്ധം അനുഭവപ്പെടുന്നതായി കണ്ടെത്തി.
തുടര്‍ന്ന് കടുവയ്ക്ക് എനിമ നല്‍കുകയും മലമൂത്രവിസര്‍ജ്ജനം (കല്ല് പോലെയുള്ള കഠിനമായ മലം) രണ്ടുതവണ നടത്തുകയും ചെയ്തു. എന്നാല്‍, ബുധനാഴ്ച, മോണിറ്ററിംഗ് ടീം കടുവയുടെ മലദ്വാരത്തില്‍ നിന്ന് എന്തോ തൂങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തു, ഇത് പിന്നീട് മലാശയത്തിന്റെ പ്രോലാപ്സ് ആണെന്ന് കണ്ടെത്തി, ഇത് സാധാരണയായി കന്നുകാലികള്‍ക്കിടയില്‍ കാണപ്പെടുന്നതാണ്.
നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി (എന്‍ടിസിഎ), വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (ഡബ്ല്യുഐഐ), ജയ്പൂര്‍, രന്തംബോര്‍, കോട്ട എന്നിവിടങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരുള്‍പ്പെടെയുള്ള മൃഗഡോക്ടര്‍മാരുടെ സംഘം വ്യാഴാഴ്ച രാവിലെ 8.54ന് മലാശയവും മലദ്വാരവും പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ശ്രമിച്ചു. രാവിലെ 10.38 ന് കടുവ ബോധം വീണ്ടെടുത്തെങ്കിലും പെട്ടെന്ന് ശ്വാസം നിലച്ച് വ്യാഴാഴ്ച ഉച്ചയ്ക്ക് 1.15 ഓടെ മരിച്ചുവെന്ന് എംഎച്ച്ടിആര് ഫീല്‍ഡ് ഡയറക്ടര്‍ ശാരദാ പ്രതാപ് സിംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക