രാജ്യത്ത് വലിയ അറവുശാലകളും മാംസ സംസ്കരണ കേന്ദ്രങ്ങളും പ്രവർത്തിപ്പിക്കുന്നതിന് പരിസ്ഥിതി അനുമതി നേടിയിരിക്കണം എന്ന ശുപാർശയുടെ കാര്യത്തിൽ രണ്ടുമാസത്തിനുള്ളിൽ തീരുമാനമെടുക്കാൻ ദേശീയ ഹരിത ട്രൈബ്യൂണൽ വനം പരിസ്ഥിതി മന്ത്രാലയത്തോട് നിർദ്ദേശിച്ചു.
തന്റെ കുഞ്ഞിന്റെ ചിത്രം പങ്കുവച്ച് സൗബിൻ; ക്യാമറാമാൻ മെഗാസ്റ്റാർ മമ്മുക്ക!
രണ്ടുമാസത്തിനുള്ളിൽ തീരുമാനം ഉണ്ടായില്ല എങ്കിൽ വലിയ അറവുശാലകൾക്ക് പ്രതിദിനം വലിയ മൃഗങ്ങൾ 200 അല്ലെങ്കിൽ ചെറു മൃഗങ്ങൾ 1000 എന്നത് നിർബന്ധമാക്കുമെന്ന് ട്രൈബ്യൂണലിലെ ജസ്റ്റിസ് എ.കെ ഗോയൽ അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നൽകി.
പരിസ്ഥിതി ആഘാത നിർണ്ണയ വിജ്ഞാപനത്തിന്റെ പരിധിയിലേക്ക് ഇവയെ കൊണ്ടുവരണമെന്ന ശുപാർശ സർക്കാരിന് മുന്നിലുണ്ടെങ്കിലും തീരുമാനമെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക