വിദേശ കറൻസി കൈപ്പറ്റുന്നതിനായി ഹജ്ജ് തീർത്ഥാടകർ പാൻ കാർഡ് കൈവശം വയ്ക്കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. മുൻ വർഷങ്ങളിൽ ഹജ്ജ് തീർത്ഥാടകർക്ക് 2100 റിയാൽ ഹജ്ജ് കമ്മിറ്റി മുഖേന നൽകിയിരുന്നു.
നമീബിയയിൽ നിന്ന് കൊണ്ടുവന്ന ചീറ്റപ്പുലികളിൽ അഞ്ചെണ്ണത്തിനെ തുറന്നു വിടുന്നു
അതിനായുള്ള ഇന്ത്യൻ രൂപ നേരത്തെ തീർത്ഥാടകരിൽ നിന്ന് ഈടാക്കിയാണ് റിയാൽ നൽകിയിരുന്നത്. എന്നാൽ ഇത്തവണ മുതൽ ഈ തുക കുറച്ചാണ് ഹജ്ജ് യാത്ര ചെലവ് നിശ്ചയിച്ചിട്ടുള്ളത്. അതേസമയം ബാങ്ക് കൗണ്ടർ മുഖേനയാണ് തുക നൽകുക. ഇതിനായി പാൻ കാർഡ് ആവശ്യമാണെന്നും കമ്മിറ്റി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക