കര്‍ണാടക മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള മല്‍സരം ശക്തമാകുകയാണ്. അതേസമയം മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കണമെന്നാണ് ഭൂരിപക്ഷം എംഎല്‍എമാരും സന്നദ്ധത അറിയിച്ചതെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. 80ലധികം എംഎല്‍എമാരുടെ പിന്തുണ സിദ്ധരാമയ്യക്ക് ഉണ്ടെന്നാണ് വൃത്തങ്ങള്‍ നല്കുന്ന സൂചന.
അതേസമയം എം.എല്‍.എമാരുടെ പിന്തുണയുള്ള സ്ഥാനാര്‍ഥിയെ മുഖ്യമന്ത്രിയാക്കുമെന്ന് ആദ്യം മുതല്‍ വ്യക്തമാക്കിയിരുന്ന പാര്‍ട്ടി ഹൈക്കമാന്‍ഡ് ഇപ്പോള്‍ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിനും സ്ഥാനാര്‍ത്ഥിത്വം ഉറപ്പ് നൽകിയിരിക്കുകയാണ് എന്നാണ് പുറത്തു വരുന്ന വിവരം.
തിങ്കളാഴ്ച സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താനിരുന്ന ശിവകുമാര്‍ അനാരോഗ്യം ചൂണ്ടിക്കാട്ടി യോഗം റദ്ദാക്കിയിരുന്നു. ചൊവ്വാഴ്ച ഡല്‍ഹിയിലെത്തുന്ന അദ്ദേഹം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനുള്ള ഉന്നതതല യോഗത്തില്‍ പങ്കെടുക്കും. മെയ് 10ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച വിജയം നേടിയതിന് പിന്നാലെ ശിവകുമാര്‍ വികാരാധീനനായിരുന്നു. സോണിയാ ഗാന്ധിക്ക് നല്കിയ വാക്ക് പാലിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, ബെംഗളൂരു റൂറലില്‍ നിന്നുള്ള എംപിയും ശിവകുമാറിന്റെ സഹോദരനുമായ ഡികെ സുരേഷ് എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കണ്ട് തന്റെ സഹോദരന് മുഖ്യമന്ത്രിയാകണമെന്ന് അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക