കൈക്കൂലി കൈപറ്റുന്നത് കള്ളപ്പണ ശേഖരത്തിന് തുല്യമെന്ന് സുപ്രീം കോടതി. അഴിമതിയ്ക്ക് രജിസ്റ്റർ ചെയ്യുന്ന എഫ്.ഐ.ആർ ഇ.ഡി അന്വേഷണം ആരംഭിക്കാൻ മതിയായ കാരണമാണെന്നും സുപ്രീം കോടതി പറഞ്ഞു. തമിഴ്നാട് എക്സൈസ്, വൈദ്യുതി മന്ത്രി വി. സെന്തിൽ ബാലാജിക്ക് എതിരായ കേസുകളിൽ അന്വേഷണം തുടരാമെന്ന് വ്യക്തമാക്കിയായിരുന്നു സുപ്രീം കോടതിയുടെ നിരിക്ഷണം.
സെന്തിൽ ബാലാജി ഗതാഗതമന്ത്രിയായിരുന്ന 2011-2015 കാലയളവിൽ മെട്രോ ട്രാൻസ്പോർട്ട് കോർപറേഷൻ നിയമനങ്ങൾക്ക് കോഴ വാങ്ങിയെന്നാണ് കേസ്. എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) മന്ത്രിക്ക് എതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസും തുടർന്ന് രജിസ്ടർ ചെയ്തു. 2022 നവംബറിൽ മന്ത്രിക്ക് എതിരായ കേസുകളിൽ മദ്രാസ് ഹൈക്കോടതി പുതിയ അന്വേഷണത്തിന് ഉത്തരവിടുകയുണ്ടായി. ഈ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക