മലയാളിയായ കോൺഗ്രസ് എംഎൽഎ യു.ടി.ഖാദർ കർണാടകയിൽ സ്പീക്കറാകും. ഹൈക്കമാൻഡ് അംഗീകാരം നൽകിയതായാണ് റിപ്പോർട്ട് . ഖാദർ കഴിഞ്ഞ നിയമസഭയിൽ ഉപപ്രതിപക്ഷ നേതാവായിരുന്നു.
കർണാടകയിൽ ന്യൂനപക്ഷ സമുദായത്തിൽനിന്നു സ്പീക്കർ സ്ഥാനത്തെത്തുന്ന ആദ്യ വ്യക്തിയാകും യു.ടി.ഖാദർ. കാസർകോട് ഉപ്പള പള്ളത്ത് കുടുംബാംഗമായ യു.ടി.ഖാദർ ദക്ഷിണ കന്നഡ ജില്ലയിലെ മംഗളൂരു മണ്ഡലത്തിൽനിന്നുള്ള സിറ്റിങ് എംഎൽഎയാണ്.
കർണാടകയുടെ ചുമതലയുള്ള രൺദീപ് സിങ് സുർജേവാലയും സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും ഖാദറുമായി ചർച്ച നടത്തി. ഖാദർ ഇന്നു നാമനിർദേശപത്രിക സമർപ്പിക്കും.
ബുധനാഴ്ചയാണ് സ്പീക്കർ തിരഞ്ഞെടുപ്പ്. ആർ.വി.ദേശ്പാണ്ഡെ, എച്ച്.കെ.പാട്ടീൽ, ടി.ബി.ജയചന്ദ്ര, ബസവരാജ് രായറെഡ്ഡി, ബി.ആർ.പാട്ടീൽ, കെ.എൻ.രാജണ്ണ തുടങ്ങിയ മുതിർന്ന പാർട്ടി നേതാക്കളെയും നേരത്തെ സ്പീക്കർ സ്ഥാനത്തേയ്ക്കു പരിഗണിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക