ഇന്ത്യയിൽ ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികൾ ഒന്നിക്കുന്നതിനുള്ള നീക്കങ്ങൾ തകൃതി . യോഗം ചേരാനുള്ള സ്ഥലവും തീയതിയും ഒന്നോ രണ്ടോ ദിവസത്തിനകം പ്രഖ്യാപിക്കുമെന്നു കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അറിയിച്ചു .
കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, കെ.സി.വേണുഗോപാൽ എന്നിവരുമായി ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ കൂടിക്കാഴ്ച നടത്തിയിരുന്നു .
ജെഡിയു പ്രസിഡന്റ് ലലൻ സിങ്ങും ഒപ്പമുണ്ടായിരുന്നു. പട്നയിൽ യോഗം ചേരാൻ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നിതീഷിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സ്ഥലവും തീയതിയും വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ് അറിയിച്ചതോടെ മമത നിർദേശിച്ച സ്ഥലത്ത് യോഗം നടത്തുന്നതിനോട് യോജിപ്പില്ലെന്ന സൂചനയാണ് ലഭിക്കുന്നത്.
തീരുമാനങ്ങൾ അടിച്ചേൽപിക്കില്ലെന്നും ബിജെപിയെ മുട്ടുകുത്തിക്കാൻ വിട്ടുവീഴ്ചയ്ക്കു തയാറാണെന്നും കോൺഗ്രസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക