റോഡ് കാമറ നിരീക്ഷണത്തിൽ സാധാരണക്കാരെന്നോ വിഐപികളെന്നോ തരംതിരിവുണ്ടാകില്ല. നിയമലംഘനത്തിന് പിഴയീടാക്കുന്നതിൽ നിന്ന് വിഐപികളെ ഒഴിവാക്കുകയില്ലെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. പക്ഷെ ഇത് സംബന്ധിച്ചുള്ള പ്രത്യേക വിജ്ഞാപനമിറക്കില്ലെന്നാണ് എംവിഡി തീരുമാനം.
പൂത്തുലഞ്ഞ് ഊട്ടി; പുഷ്പമേളയ്ക്ക് ഇന്ന് സമാപനം
വിവരാവകാശ പ്രകാരം ചോദിച്ച ചോദ്യത്തിനാണ് മോട്ടോർ വാഹന വകുപ്പിന്റെ മറുപടി. പുതുതായി സ്ഥാപിച്ച 732 എഐ ട്രാഫിക് ക്യാമറകള്‍ വഴി ജൂൺ മാസം അഞ്ചു മുതൽ പിഴയീടാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. 726 എഐ ക്യാമറകളാണ് സംസ്ഥാനത്താകെ സ്ഥാപിച്ചിട്ടുള്ളത്. അതേസമയം, അനധികൃത പാർക്കിംഗിനാണ് ഏറ്റവും കുറഞ്ഞ പിഴത്തുക.
വിഷാദം എന്താണെന്ന് അറിയില്ലായിരുന്നെന്ന്; ഡ്വെയ്ന്‍ ജോണ്സണ് പ്രതികരണവുമായി ദീപിക
നിയമലംഘനം ക്യാമറ പിടികൂടുകയാണെങ്കിൽ വാഹന ഉടമയുടെ മൊബൈലേക്ക് പിഴയടക്കാനുള്ള സന്ദേശമെത്തും. ഒരാഴ്ചക്കുള്ളിൽ പോസ്റ്റിലൂടെ ഇ- ചലാനും എത്തും. 30 ദിവസത്തിനുളളിൽ പിഴ അടച്ചില്ലെങ്കിൽ മോട്ടോർ വാഹനവകുപ്പ് നോട്ടീസച്ച് തുടർ നടപടികളിലേക്ക് നീങ്ങുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക