സംസ്ഥാനത്തെ ഏക ആദിവാസി പഞ്ചായത്തായ ഇടമലക്കുടി ക്കാരുടെ ചിരകാല സ്വപ്നമായ കുടുംബാരോഗ്യ കേന്ദ്രം മെയ് 25 നു ആരോഗ്യമന്ത്രി വീണാജോർജ് നാടിനു സമർപ്പിക്കും.
1.25 കോടി രൂപ ചിലവഴിച്ചു ആധുനിക സൗകര്യങ്ങളോടെയാണ് കെട്ടിടം നാടിനു സമർപ്പിക്കുന്നത്.3 സ്ഥിരം ഡോക്ടർമാർ ,ഫാര്മസിസ്റ് ,ഹോസ്പിറ്റൽ അറ്റൻഡർ ,നഴ്സിംഗ് അസിസ്റ്റന്റ്, ഒഫീഷ്യൽ ക്ലർക്ക് എന്നിവരെ നിയമിച്ചു കഴിഞ്ഞു.ലാബ് റ്റെക്നിഷനെയും ഉടൻ നിയമിക്കുമെന്നും മന്ത്രി അറിയിച്ചു.
ചികിത്സയോടൊപ്പം മറ്റു രോഗപ്രതിരോധപ്രവർത്തനങ്ങൾ,ലാബ് പരിശോധനകൾ,കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ എന്നിവ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക