പൊതു സ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞതിനു പിടിച്ചെടുക്കുന്ന വാഹനങ്ങൾ കോടതിയുടെ അനുമതി ലഭിക്കുന്നത് വരെ ഉടമസ്ഥന് തിരികെ നൽകരുത് എന്നും മാലിന്യം വലിച്ചെറിയുന്നതിനു മുനിസിപ്പൽ ആക്ടിന് പുറമെ ജല നിയമ വ്യവസ്ഥകളും കൂടി ഉൾപ്പെടുത്തി ഉയർന്ന പിഴ തന്നെ ഈടാക്കണം എന്നും ഹൈക്കോടതി.
ബ്രഹ്മപുരത്തു കൂട്ടിയിട്ട മാലിന്യം ദിവസങ്ങളോളം കത്തിയ സംഭവത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിച്ചു കൊണ്ടാണ് ഹൈക്കോടതി പരാമർശം.മാലിന്യ സംസ്കരണത്തിന് ഉചിതമായ ഉത്തരവ് നൽകിയ കാസർകോട് കളക്ടറെ കോടതി അഭിനന്ദിച്ചു.മാലിന്യം കൃത്യമായ രീതിയിൽ സംസ്ക്കരിക്കാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാനും കോടതി നിർദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക