വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍സ് നിരക്ക് ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് പണിമുടക്ക് പ്രഖ്യാപിച്ച സ്വകാര്യ ബസുടമകളുടെ ആവശ്യം തള്ളി ഗതാഗതമന്ത്രി ആന്റണി രാജു. ബസുടമകളുടെ ആവശ്യം അന്യായമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചിരുന്നു എന്നാൽ അതിനു ശേഷം ഡീസല്‍ വില വര്‍ധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സമരത്തിന് ന്യായീകരണമില്ല. അനാവശ്യ ആവശ്യമുന്നയിച്ച് സര്‍ക്കാരിനെ സമ്മര്‍ദ്ദിലാക്കാനാണ് നീക്കം. അതില്‍ നിന്ന് ബസുടമകള്‍ പിന്മാറണമെന്നും ഗതാഗതമന്ത്രി പറഞ്ഞു.
അതേസമയം ജൂണ്‍ ഏഴിന് പ്രഖ്യാപിച്ചിരിക്കുന്ന അനിശ്ചിത കാല സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ബസുടമകള്‍. ഗതാഗതമന്ത്രിയെ കണ്ട് ബസുടമകള്‍ സമരത്തിന് നോട്ടീസ് നല്കി. വിദ്യാര്‍ത്ഥി യാത്രാ നിരക്ക് കൂട്ടണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും മന്ത്രി കൃത്യമായ മറുപടി നല്‍കിയില്ല. വിദ്യാര്‍ത്ഥി കണ്‍സഷന്റെ പേരില്‍ കെഎസ്ആര്‍ടിസിക്ക് ഒരു വര്‍ഷത്തെ വാഹന നികുതി ഒഴിവാക്കി നല്കി. എന്നാല്‍ ഒരു ആനുകൂല്യവും സ്വകാര്യബസുടമകള്‍ക്ക് നല്‍കുന്നില്ലെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക