പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ വിടുന്നതിൽനിന്നു വിലക്കി. ഇമ്രാൻ ഖാന്റെ ഭാര്യ ബുഷ്റ ബീബിയെയും പാക്കിസ്ഥാൻ തെഹ്രീകെ ഇൻസാഫ് പാർട്ടിയുടെ 80 നേതാക്കളെയും നോ ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തി രാജ്യം.
ഇമ്രാൻ ഖാനെയും ബുഷ്റയെയും കൂടാതെ പിടിഐ നേതാക്കളായ മുറാദ് സയീദ്, മലീക ബുഖാരി, ഫവാദ് ചൗധരി, ഹമ്മദ് അസ്ഹർ, ഖാസിം സൂരി, അസദ് ഖൈസർ, യാസ്മിൻ റാഷിദ്, മിയാൻ അസ്ലാം എന്നിവരും ലിസ്റ്റിൽ ഉൾപ്പെട്ടവരും വിദേശയാത്ര വിലക്കപ്പെട്ടവരുമാണെന്ന് റിപ്പോർട്ട്.
പാക്കിസ്ഥാൻ തെഹ്രീകെ ഇൻസാഫ് പാർട്ടിയെ നിരോധിക്കാൻ സർക്കാർ ആലോചിക്കുന്നതായി പ്രതിരോധ മന്ത്രി ഖാജ ആസിഫ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി.
അഴിമതി കേസിൽ മേയ് ഒൻപതിന് ഇമ്രാൻ ഖാൻ അറസ്റ്റിലായതിനുശേഷമുള്ള അക്രമത്തെ തുടർന്ന് ഖാനും പാക്കിസ്ഥാൻ തെഹ്രീകെ ഇൻസാഫ് പാർട്ടിയുടെ നിരവധി നേതാക്കും കേസിൽ ഉൾപ്പെട്ടതിന് പിന്നാലെയാണ് പുതിയ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക