കൊല്‍ക്കത്ത: ഗുസ്തി താരങ്ങളെ പിന്തുണച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ മാര്‍ച്ച്. കൊൽക്കത്തയിലെ ഹസ്ര റോഡില്‍ നിന്ന് രവീന്ദ്ര സദനിലേക്കായിരുന്നു മാർച്ച്.
പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് മാര്‍ച്ച് നടത്തിയ ഗുസ്തി താരങ്ങളെ കയ്യേറ്റം ചെയ്യുകയും വലിച്ചിഴച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്.
‘ഞങ്ങൾക്ക് നീതി വേണം’ എന്നെഴുതിയ പ്ലക്കാർഡും പിടിച്ചാണ് മമത മാര്‍ച്ചില്‍ പങ്കെടുത്തത്. “ഗുസ്തിക്കാരെ ക്രൂരമായി മർദിച്ചു. ഇത് ആഗോളതലത്തിൽ രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചു. ഗുസ്തിതാരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം. അവരോട് പോരാട്ടം തുടരാന്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്”, മമത ബാനർജി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക