ജലന്തർ രൂപതയുടെ ബിഷപ്പ് സ്ഥാനത്തുനിന്നും ഫ്രാങ്കോ മുളയ്ക്കൽ രാജിവച്ചു. രാജി ഫ്രാൻസിസ് മാർപാപ്പ അംഗീകരിച്ചു. ഏറെ സന്തോഷവും നന്ദിയും ഉണ്ടെന്നും “ജലന്തർ രൂപതയുടെ നല്ല ദിനം ഒരു പുതിയ ബിഷപ്പിനെ നിയമിക്കാനും ആണ് തന്റെ രാജി” എന്നാണ് ഫ്രാങ്കോ മുളയ്ക്കൽ രാജി വാർത്ത അറിയിച്ചുകൊണ്ട് പറഞ്ഞത്.
2018 സെപ്റ്റംബറിൽ ബലാത്സംഗ കേസിൽ പ്രതിചേർത്തതിനെ തുടർന്ന് ഫ്രാങ്കോ മുളക്കലിനെ ജലന്തർ രൂപതയുടെ ചുമതലകളിൽ നിന്ന് ഫ്രാൻസിസ് മാർപാപ്പ താൽക്കാലികമായി ഒഴിവാക്കിയിരുന്നു. കന്യാസ്ത്രീയെ ബലാൽസംഗം ചെയ്തുവെന്ന കേസിലെ പ്രതിയായ ബിഷപ്പിനെ കോട്ടയം അഡീഷണൽ സെഷൻസ് കോടതി കുറ്റവിമുക്തമാക്കിയതിനെതിരായ ഹർജി കോടതി പരിഗണിക്കാൻ ഇരിക്കെയാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ രാജി
പ്രതികരിക്കാൻ ഇവിടെ എഴുതുക