കെഎസ്ആര്‍ടിസി ബസില്‍ യുവ നടിയ്ക്ക് നേരേ നഗ്നതാ പ്രദര്‍ശനം നടത്തിയ സവാദിന് സ്വീകരണം നല്‍കുമെന്ന് ഓള് കേരള മെന്‍സ് അസോസിയേഷന്. നടി ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്സിനെ കൂട്ടാന്‍ വേണ്ടി വ്യാജ പരാതി നല്കിയതാണെും, നടിയ്ക്കെതിരെ ഡിജിപിയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ഓള് കേരള മെന്‍സ് അസോസിയേഷന് സംസ്ഥാന പ്രസിഡൻ്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ പറഞ്ഞു.
സവാദിന് ജാമ്യം ഇതുവരെ കിട്ടിയിട്ടില്ല. നാളെ കിട്ടുമെന്നാണ് കരുതുന്നത്. ജാമ്യം ലഭിച്ചു പുറത്ത് വന്നതിന് ശേഷം സവാദിനെ മാലയിട്ടു സ്വീകരിക്കുമെന്നും അജിത് കുമാര്‍ വ്യക്തമാക്കി.
‘ആത്മഹത്യ മുന്നില്‍ കണ്ടാണ് സവാദ് ജയിലില്‍ നിന്നും പുറത്തേക്ക് ഇറങ്ങുന്നത്. തകര്‍ന്ന അവസ്ഥയിലാണ് ഇപ്പോള്‍. പുറത്തിറങ്ങിയാല്‍ നാട്ടിലൂടെ നടക്കാന്‍ പറ്റാത്ത അവസ്ഥയാണ് അയാള്‍ക്ക്. അത്യാവശ്യം ഡീസന്റ് ഫാമിലിയാണ് സവാദിന്റേത്. എന്നാല്‍ സംഭവത്തിന് ശേഷം കുടുംബം വീട് പൂട്ടിപ്പോയി. ഞാന്‍ അയാളെ കാണാന്‍ പോയിരുന്നു. പുറത്തിറങ്ങിയാല്‍ അയാള്‍ എന്തും ചെയ്യാം. ഇപ്പോള്‍ ഭക്ഷണം കഴിക്കുന്നില്ല. എപ്പോഴും നിരാശയിലാണ്. ഈ മാനസികാവസ്ഥയില്‍ നിന്നും സവാദിനെ മാറ്റിയെടുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഒരുപാട് അംഗങ്ങള്‍ സവാദിനെ കാണാന്‍ വരുന്നുണ്ട്. ഞങ്ങള്‍ എല്ലാവരും കൂടി സ്വീകരിച്ച് പുതിയൊരു ജീവിതം സവാദിന് കൊടുക്കുകയെന്നതാണ് ലക്ഷ്യം’അജിത് കുമാര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക