പൊലീസുകാരനെ കുത്തിക്കൊന്ന കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന ആട് ആന്റണി തനിക്ക് കാഴ്ച നഷ്ടമായെന്ന പരാതിയുമായി രംഗത്ത്. ജയില്‍ അധികൃതരുടെ അനാസ്ഥ കാരണമാണ് ഇത് സംഭവിച്ചതെന്നും ആന്റണി പറയുന്നു.
തനിക്ക് 70 ശതമാനം കാഴ്ച നഷ്ടമായെന്ന് പറഞ്ഞ് ഹൈക്കോടതി അഭിഭാഷകന് അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥിക്ക് ആന്റണി കത്തയച്ചു.
ഇടത് കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടമായെന്നും വലത് കണ്ണിനും അസുഖം ബാധിക്കുന്നതിനാല്‍ ചികിത്സ വേണമെന്നുമാണ് ആട് ആന്റണിയുടെ ആവശ്യം. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കാന്‍ അഭിഭാഷകനെ ചുമതലപെടുത്തുന്നതിനായി വക്കാലത്ത് ഒപ്പിട്ട് നല്കാന് തന്നെ അനുവദിക്കുന്നില്ലെന്നും ആട് ആന്റണി അഭിഭാഷകന് അയച്ച കത്തില്‍ പറയുന്നു.
ഇത് സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമല്ല. അതിനാല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ ഉറപ്പാക്കണമെന്നാണ് ആട് ആന്റണിയുടെ ആവശ്യം. എന്നാല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിക്കില്ലെന്ന നിലപാടാണ് ജയില്‍ അധികൃതരുടേതെന്ന് ആന്റണി പരാതിപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക