പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജ് ഹൈക്കോടതിയെ സമീപിച്ചു. വിദ്യാർത്ഥിനിയുടെ ആത്മഹത്യയുടെയും തുടർ സംഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് ഹർജി. പ്രതിഷേധക്കാർ കോളേജിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുന്നു എന്നും പൊലീസ് സംരക്ഷണം നൽകണം എന്നുമാണ് ഹർജിയിലെ ആവശ്യം. സംസ്ഥാന സർക്കാരും ജില്ലാ പൊലീസ് മേധാവിയും എസ്എഫ്ഐ, ഡിവൈഎഫ്ഐ, കെഎസ്യു തുടങ്ങിയ സംഘടനകളുമാണ് എതിർകക്ഷികൾ. ഹർജി കോടതി പിന്നീട് പരിഗണിക്കും.
അതേസമയം,കോളജ് മാനേജ്മെന്റ്, വിദ്യാർഥി പ്രതിനിധികൾ എന്നിവരുമായി മന്ത്രിമാരായ ആർ.ബിന്ദുവും വി.എൻ.വാസവനും നടത്തിയ ചർച്ചയുടെ പശ്ചാത്തലത്തിൽ കോളേജിൽ വിദ്യാർത്ഥികൾ നടത്തി വന്നിരുന്ന സമരം ഇന്നലെ പിൻവലിച്ചിരുന്നു.കോളേജ് തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കും. വിദ്യാർഥികൾ ഉന്നയിച്ച
പ്രതികരിക്കാൻ ഇവിടെ എഴുതുക