കണ്ണൂർ: കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ ഭാഗമായി തിരുവഞ്ചിറയിൽ തിങ്ങിനിന്ന തീർഥാടകരെ സാക്ഷിയാക്കി ഇളനീരാട്ടം.
വെള്ളിയാഴ്ച തിരുവഞ്ചിറയിൽ സമർപ്പിച്ച ഇളനീരുകൾ രാവിലെ മുതൽതന്നെ കാര്യത്ത് കൈക്കോളന്മാരുടെ നേതൃത്വത്തിൽ ചെത്തിയൊരുക്കാൻ തുടങ്ങിയിരുന്നു.
വൈകിട്ടോടെ ചെത്തിയൊരുക്കി മാണിത്തറയ്ക്ക് മുന്നിൽ കൂട്ടിയിട്ടു.
അർധരാത്രിയോടെയാണ് ഇളനീരാട്ടം തുടങ്ങിയത്. രാത്രി കൊട്ടേരിക്കാവിൽനിന്ന് മുത്തപ്പൻ എഴുന്നള്ളി. മാലോം ദൈവസ്ഥാനത്തുനിന്ന് ഒറ്റപ്പിലാന്റെ നേതൃത്വത്തിൽ കുറിച്യ യോദ്ധാക്കൾ ഓടപ്പന്തവുമായി ക്ഷേത്രത്തിലെത്തി. തുടർന്ന് മുത്തപ്പനെ മടക്കി രാശി വിളിച്ചതോടെ ഇളനീരാട്ടത്തിന് തുടക്കമായി. ഇളനീർ തൊണ്ടുകൾ പ്രസാദമായി നൽകി. പുലർച്ചവരെ ചടങ്ങ് നീണ്ടു. 13ന് രേവതി ആരാധനയും അവസാന ആരാധനയായ രോഹിണി ആരാധന 17നും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക