കോഴ വാങ്ങിയ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത തമിഴ്നാട് എക്സൈസ് വൈദ്യുതി വകുപ്പ് മന്ത്രി സെന്തിൽ ബാലാജിയുടെ ആരോഗ്യനില ഗുരുതരം. ആൻജിയോഗ്രാം ടെസ്റ്റിൽ ഗുരുതര പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഡോക്ടർമാർ അടിയന്തര ബൈപ്പാസ് ശാസ്ത്രക്രിയ നിർദ്ദേശിച്ചു.
ജയലളിത മുഖ്യമന്ത്രിയായിരുന്ന സമയത്ത് മന്ത്രിയായിരുന്ന സെന്തിൽ ബാലാജി കോഴ വാങ്ങിയെന്ന കേസിലാണ് അദ്ദേഹത്തെ ഇ.ഡി അറസ്റ്റ് ചെയ്തത്. മന്ത്രിയുടെ വീട്ടിലും സെക്രട്ടറിയേറ്റിലെ ഓഫീസിലും ഇ ഡി നടത്തിയ റെയ്ഡിനും 18 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനും ശേഷമായിരുന്നു മന്ത്രിയുടെ അറസ്റ്റ്.
തുടർന്ന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചോദ്യം ചെയ്യലിനിടെ ഉദ്യോഗസ്ഥർ മന്ത്രിയെ മർദ്ദിച്ചു എന്ന പരാതി ആരോപണവുമായി ഡിഎംകെ പ്രവർത്തകർ ആശുപത്രിക്ക് പുറത്ത് തടിച്ചു കൂടിയിട്ടുണ്ട്. മുഖ്യമന്ത്രിയായ എം കെ സ്റ്റാലിൻ മന്ത്രിമാരായ ഉദയനിധി സ്റ്റാലിൻ ശേഖർ ബാബു ഉൾപ്പെടെയുള്ള മന്ത്രിമാർ ആശുപത്രിയിലെത്തി മന്ത്രിയെ സന്ദർശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക